പോത്തന്‍കോട്: ജില്ലയിലെ നാല് പാറമടകള്‍ ഏറ്റെടുത്ത് കൊണ്ട് കളക്ടര്‍ ഉത്തരവിറക്കി. വര്‍ക്കല താലൂക്കിലെ ചെമ്മരുത്തി വില്ലേജിലെ പാറമട, അയിരൂപ്പാറ വില്ലേജിലെ കല്ലടിച്ച വിള, ചിറ്റിക്കര ,എന്നീ പാറമടകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
ഇതില്‍ ചിറ്റിക്കര പാറമട പോത്തന്‍കോട് പഞ്ചായത്തിലും ,കല്ലടിച്ച വിള, കാട്ടായിക്കോണം ,എന്നിവ നഗരസഭാ പരിധിയിലുമാണ്.കുടിവെള്ളം രൂക്ഷമായ സാഹചര്യത്തില്‍ പാടമടകളില് നിന്ന് ജലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും കുടിവെള്ളമെന്ന പേരില്‍ ശേഖരിച്ചു വില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ജില്ലയിലെ ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും ജലലഭ്യത ഉറപ്പു വരുത്തുന്നതിനും ദുരന്തനിവാരണ ആക്ട് പ്രകാരമാണ് ഏറ്റെടുത്തത്.
ഇതില്‍ ചിറ്റിക്കര പാറമടയിലെ വെള്ളം ശേഖരിച്ച് വിതരണം ചെയ്യാന്‍ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകള്‍ തീരുമാനിച്ച് നടപടികള്‍ സ്വീകരിച്ചു വരുകയാണ്. കല്ലടിച്ച പാറമടയില്‍ നിന്ന് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ലോറിയില്‍ വന്‍തോതില്‍ വെള്ളം ശേഖരിച്ച് കൊണ്ടു പോകുന്നത് കഴിഞ്ഞ വ്യാഴാഴ്ച നാട്ടുകാര്‍ തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: