വിഴിഞ്ഞം: വിവിധ ആവശ്യങ്ങള്‍ക്കായി കല്ലിയൂര്‍ പഞ്ചായത്ത് കെട്ടിടത്തില്‍ എത്തിയവരെ ബുദ്ധിമുട്ടിച്ച് സിപിഎമ്മിന്റെ ഉപരോധസമരം.രാവിലെ പത്ത് മണി മുതല്‍ കെട്ടിടത്തിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയാണ് സമരം നടന്നത്.പഞ്ചായത്ത് ഓഫീസ് ,വില്ലേജ് ഓഫീസ്,കുടുംബശ്രീ, ഹെല്‍ത്ത് സെന്റെര് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സിപിഎം പ്രവര്‍ത്തകര്‍ അടച്ചിട്ടത്.പെന്ഷന്, തൊഴിലുറപ്പ് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെയാണ് സമരം കാര്യമായി ബാധിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,വിവിധ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് അനാവശ്യ വിവാദങ്ങളുടെ പേരില്‍ തടഞ്ഞു വച്ചത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തിയിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വെറും കാഴ്ചക്കാരായി നിന്നു.ഭരണത്തിന്റെ ഹുങ്കില്‍ സാധാരണക്കാരന്റെ അവകാശങ്ങള്‍ക്ക് തടസ്സം നില്ക്കുന്ന നടപടി സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയില്‍ ശുഷ്കമായ പ്രവര്‍ത്തകരാണ് സമരത്തിനെത്തിയത്.ഇതിന്റെ ജാള്യത മറയ്ക്കാനാണ് കെട്ടിടത്തിന്റെ ഗേറ്റ് പൂട്ടി സമരത്തെ വിജയിപ്പിക്കാനുള്ള ശ്രമം നടന്നതെന്നും ബിജെപി ആരോപിച്ചു. ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെയും തടസപ്പെടുത്തിയവര്ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേമം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: