പാറശ്ശാല: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് തീവണ്ടിയില്‍ അനധികൃതമായി സംസ്ഥാനത്തേക്ക് നിരോധിത ഉത്പന്നങ്ങള്‍ കടത്തുന്നത് വ്യാപകമാകുന്നു. കഞ്ചാവ് നിരോധിത പുകയില ഉത്പന്നങ്ങള്‍ നാഗര്‍കോവിലില്‍ നിന്ന് ഒന്നര മണിക്കൂര്‍ സഞ്ചരിച്ചാല്‍ യാതൊരു പരിശോധനകളും കൂടാതെ സംസ്ഥാനത്തേക്ക് എത്തിച്ചേരാം എന്നതും തമിഴ്നാട് മേഖലകളില്‍ ഇത്തരത്തിലെ പരിശോധനകള്‍ ഇല്ലാത്തതുമാണ് ഇവര്‍ക്ക് എളുപ്പമാകുന്നത്. കേരളത്തിലേക്ക് എത്തിയാല്‍ ഈ പാതയില്‍ റെയില്‍വേ പോലീസ് സ്റ്റേഷന് പാറശ്ശാലയില്‍ മാത്രമാണുള്ളത്.പാറശ്ശാല കഴിഞ്ഞാല്‍ പിന്നെ അധികം പരിശോധന നടക്കാറില്ലാ .കഴിഞ്ഞ ആറുമാസത്തിനിടെയില്‍ പാറശ്ശാല റെയില്‍വേ പോലീസിന്റെ പരിശോധനയില്‍ മാത്രം അമ്പതോളം ലഹരി സംഭവങ്ങളാണ് പിടിയിലായത്.കുടുതലും പിടിക്കപ്പെട്ടത് കഞ്ചാവ് ,നിരോധിത പുകയില തുടങ്ങിയ ഉത്പന്നങ്ങളാണ്. ഈ ഉത്പന്നങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ചെന്നൈയില്‍ എത്തിച്ച് അവിടെ നിന്ന് പേരിട്ട് നാഗര്‍കോവില്‍ വഴി കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകളിലോ അല്ലെങ്കില്‍ നാഗര്‍കോവില്‍വരെ മറ്റൊരു ട്രെയിനില്‍ എത്തി അവിടെ നിന്ന് മറ്റൊരു തീവണ്ടിയില്‍ അതിര്‍ത്തി കടക്കുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്തു വരുന്നത്.ഇതിനായി വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. റെയില്‍വേ പോലീസിന്റെ പരിശോധന കര്‍ശനമാക്കിയാല്‍ മാത്രമേ ഇത്തരത്തിലുള്ള മാഫിയകളെ പിടികൂടാന്‍ സാധിക്കുകയുള്ളു
പ്രതികരിക്കാൻ ഇവിടെ എഴുതുക: