ബെംഗളൂരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്ങ്സില്‍ ലീഡ് വഴങ്ങിയശേഷം രണ്ടാം ഇന്നിങ്ങ്സില്‍ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിങ്ങ്സില്‍ 87 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 213 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. ആറ് വിക്കറ്റും രണ്ട് ദിവസവും കയ്യിലിരിക്കെ ഇന്ത്യക്ക് 126 റണ്‍സിന്റെ ലീഡ്. 79 റണ്‍സുമായി ചേതേശ്വര്‍ പൂജാരയൂം 40 റണ്‍സുമായി അജിന്‍ക്യ രഹാനെയും ക്രീസില്‍. പരമ്പരയിലാദ്യമായാണ് ഇന്ത്യന്‍ സ്കോര്‍ 200 കടക്കുന്നത്.
നേരത്തെ 237ന് ആറ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ആരംഭിച്ച ഓസ്ട്രേലിയ 276ന് എല്ലാവരും പുറത്തായി. ആറു വിക്കറ്റ് പിഴുത രവീന്ദ്ര ജഡേജയാണ് മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഓസ്ട്രേലിയയെ പുറത്താക്കിയത്.
14 റണ്‍സുമായി ബാറ്റിങ്ങ് ആരംഭിച്ച മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ഓസ്ട്രേലിയക്ക് ആദ്യം നഷ്ടമായത്. തലേന്നത്തെ സ്കോറിനോട് 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത സ്റ്റാര്‍ക്കിനെ (26) ജഡേജയുടെ കൈകളിലെത്തിച്ച് അശ്വിനാണ് ഇന്നലത്തെ ആദ്യ വിക്കറ്റെടുത്തത്. സ്കോര്‍ 7ന് 269. പിന്നീട് സ്കോര്‍ 274-ല്‍ എത്തിയപ്പോള്‍ അടുത്തടുത്ത പന്തുകളില്‍ 40 റണ്‍സെടുത്ത മാത്യു വെയ്ഡിനെയും റണ്ണൊന്നുമെടുക്കാത്ത നഥാന്‍ ലിയോണിനെയും ജഡേജ മടക്കി. അതിനുശേഷം ഒരു റണ്ണെടുത്ത ഹെയ്സല്‍വുഡിനെ രാഹുലിന്റെ കൈകളിലെത്തിച്ച് ജഡേജ ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചു.
ജഡേജ 63 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന് രണ്ടെണ്ണം സ്വന്തമാക്കി. ഇഷാന്ത് ശര്‍മ്മയും ഉമേഷ് യാദവും ഓരോ വിക്കറ്റ് നേടി.
തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഇന്ത്യക്ക് ഇത്തവണയും മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. ആദ്യ ഇന്നിങ്ങ്സില്‍ മികച്ച പ്രകടനം നടത്തിയ രാഹുല്‍ അതേ മികവ് ആവര്‍ത്തിച്ചെങ്കിലും അഭിനവ് മുകുന്ദ് 16 റണ്‍സെടുത്ത് ഹെയ്സല്‍വുഡിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ പൂജാരയില്‍ നല്ല പങ്കാളിയെ കണ്ടെത്തിയ രാഹുല്‍ സ്കോര്‍ 87-ല്‍ എത്തിച്ചു. എന്നാല്‍ 51 റണ്‍സെടുത്ത രാഹുലിനെ ഒക്കെഫീയുടെ പന്തില്‍ സ്മിത്ത് പിടികൂടിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോഹ്ലി ഇത്തവണയും പരാജയമായി.
15 റണ്‍സെടുത്ത കോഹ്ലിയെ ഹെയ്സല്‍വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 3ന് 112. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയെ (2) ഹെയ്സല്‍വുഡ് ബൗള്‍ഡാക്കിയതോടെ ഇന്ത്യ 4ന് 120 എന്ന നിലയില്‍. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ പൂജാരക്കൊപ്പം രഹാനെ ഒത്തുചേര്‍ന്നതോടെ ഇന്ത്യ വീണ്ടും കളിയില്‍ തിരിച്ചെത്തുന്നതിന്റെ ലക്ഷണം കാണിച്ചു. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 93 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ഇവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ മുഴുവന്‍. ഓസ്ട്രേലിയക്കായി ഹെയ്സെല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 189
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: ഡി.എ.വാര്‍ണര്‍ ബി അശ്വിന് 33, എം.ടി.റെന്‍ഷാ സ്റ്റമ്പഡ് സാഹാ ബി ജഡേജ 60, സ്റ്റീവന്‍ സ്മിത്ത് സി സാഹാ ബി ജഡേജ 8, എസ്.ഇ.മാര്‍ഷ് സി നായര്‍ ബി യാദവ് 66, ഹാന്‍ഡ്സ്കോമ്പ് സി അശ്വിന് ബി ജഡേജ 16, എം.ആര്. മാര്‍ഷ് എല്‍ബിഡബ്ളിയു ബി ശര്‍മ്മ 0, മാത്യു വെയ്ഡ് എല്‍ബിഡബ്ളിയു ജഡേജ 40, മിച്ചല്‍ സ്റ്റാര്‍ക്ക് സി ജഡേജ ബി അശ്വിന് 26, ഒക്കെഫി നോട്ടൗട്ട് 4, നഥാന്‍ ലിയോണ്‍ എല്‍ബിഡബ്ളിയു ജഡേജ 0, ഹെയ്സല്‍വുഡ് സി രാഹുല്‍ ബി ജഡേജ 1, എക്സ്ട്രാസ് 22, ആകെ 122.4 ഓവറില്‍ 276ന് ഓള്‍ഔട്ട്.
വിക്കറ്റു വീഴ്ച 1-52, 2-82, 3-134, 4-160, 5-163, 6-220, 7-269, 8-274, 9-274, 10-276.
ബൗളിംഗ്: ഇഷാന്ത് ശര്‍മ്മ 28-8-48-1, ഉമേഷ് യാദവ് 24-7-57-1, അശ്വിന് 49-13-84-2, രവീന്ദ്ര ജഡേജ 21.4-1-63-6, കെ.കെ. നായര്‍ 1-0-7-0.
ഇന്ത്യ രണ്ടാം ഇന്നിങ്ങ്സ്
രാഹുല്‍ സി സ്മിത്ത് ബി ഒക്കെഫി 51, അഭിനവ് മുകുന്ദ് ബി ഹെയ്സല്‍വുഡ് 16, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 79, വിരാട് കോഹ്ലി എല്‍ബിഡബ്ളിയു ഹെയ്സല്‍വുഡ് 15, രവീന്ദ്ര ജഡേജ ബി ഹെയ്സല്‍വുഡ് 2, അജിന്‍ക്യ രഹാനെ നോട്ടൗട്ട് 40, എക്സ്ട്രാസ് 10, ആകെ 72 ഓവറില്‍ 4 വിക്കറ്റിന് 213.
വിക്കറ്റ് വീഴ്ച: 1-39, 2-84, 3-112, 4-120.
ബൗളിങ്ങ്: മിച്ചല്‍ സ്റ്റാര്‍ക്ക് 10-0-45-0, ഹെയ്സല്‍വുഡ് 16-0-57-3, ലിയോണ്‍ 27-2-69-0, ഒക്കെഫി 16-3-28-1, മിച്ചല്‍ മാര്‍ഷ് 3-0-4-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: