തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്‍ ക്രമക്കേട് നടത്തിയതായി സിഎജി റിപ്പോര്‍ട്ട്. മെത്രാന് കായല്‍, കടമക്കുടി അടക്കമുള്ള തീരുമാനങ്ങള്‍ ചട്ടം പാലിക്കാതെയെന്ന് റിപ്പോര്‍ട്ടിലുണ്ട്.
സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍:
1. മെത്രാന് കായല്‍, കടമക്കുടിയിലെ മെഡിസിറ്റി പദ്ധതി, ഹരിപ്പാട് മെഡിക്കല്‍ കോളേജിനായി നടത്തിയ സ്ഥലമേറ്റെടുക്കല്‍, കോട്ടയം ഇടനാഴി, കോട്ടയം മെഡിസിറ്റി ഹബ് തുടങ്ങിയ പദ്ധതികള്‍ക്ക് ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചു.
2. ചട്ടവിരുദ്ധമായ തീരുമാനങ്ങളിലാണ് മുഖ്യമന്ത്രി ഒപ്പുവച്ചത്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതിലും ചട്ടം ലംഘിച്ചു. 2013 മുതല്‍ 2016 ഏഴ് ബാറുകളും 78 ബിയര്‍ പാര്‍ലറുകളും അനുവദിച്ചതില്‍ സുതാര്യതയില്ല. ഇതില്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചു. ഗുണനിലവാരമില്ലാത്ത 1.07 ലിറ്റര്‍ മദ്യം നശിപ്പിച്ചില്ല, ഗുണമേന്മയില്ലാത്ത 3.67 കെയ്സ് ബ്രാന്‍ഡി നശിപ്പിച്ചില്ല
3. മൂന്നാര്‍, വാഗമണ്‍ അടക്കമുള്ളയിടങ്ങളിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. റവന്യൂഭൂമി സംരക്ഷിക്കാന്‍ സംവിധാനമുണ്ടായില്ല. റവന്യൂഭൂമി നികത്തുന്നതിനെതിരെ നടപടിയെടുക്കാന്‍ സാധിച്ചില്ല. റവന്യൂ കുടിശ്ശിക 2323.02 കോടിയായി ഉയരാന്‍ കാരണവും സര്‍ക്കാരിന്റെ അനാസ്ഥയാണ്.
4. സംസ്ഥാനത്ത് വന്‍തോതില്‍ ഭൂമി കയ്യേറ്റം നടന്നു. 24 താലൂക്ക് ഓഫീസുകളില്‍ 30 കേസുകളിലായി 65.45കോടിരൂപ വിലവരുന്ന 72.61 ഹെക്ടര്‍ ഭൂമി കൈയ്യേറി. 8.57 ഹെക്ടര്‍ ഉള്‍പ്പെടുന്ന ആറു കേസുകളില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും ഭൂമി അനധികൃതനിര്മിതികളോടെ കൈയ്യേറ്റക്കാരുടെ കൈവശം തന്നെയിരുന്നു. ദേവികുളം മണ്ണാംകണ്ടം വില്ലേജിലെ മാര്‍ബസേലിയോസ് കോളേജിന്റെ ഉടമസ്ഥതയിലുള്ള 0.81 ഹെക്ടര്‍ കൃഷിഭൂമി നിയമവിരുദ്ധമായി മാറ്റം വരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: