തിരുവനന്തപുരം: കേരള ഫിലിംക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ഒപ്പം 2016 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിംക്രിട്ടിക്സ് അവാര്‍ഡ് നേടി. പ്രിയദര്‍ശനാണ് മികച്ച സംവിധായകന് (ചിത്രം ഒപ്പം). ഒപ്പത്തിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ചനടനും പുതിയ നിയമത്തിലെ വേഷത്തിന് നയന്‍താര മികച്ചനടിക്കുമുള്ള അവാര്‍ഡും കരസ്ഥമാക്കി.
നാല്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അസോസിയേഷന് ഏര്‍പ്പെടുത്തിയ റൂബി ജൂബിലി പുരസ്കാരം ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് സമര്‍പ്പിക്കും.
സമഗ്രസംഭാവനകളെ മാനിച്ച് നല്കുന്ന ചലച്ചിത്രരത്നം പുരസ്കാരം സംവിധായകനും നിര്‍മാതാവും കവിയുമായ പി. ശ്രീകുമാരന്‍ തമ്പിക്കും ചലച്ചിത്രപ്രതിഭാ പുരസ്കാരം സംവിധായകന് ഫാസില്‍, ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, നടി ശാന്തികൃഷ്ണ എന്നിവര്‍ക്കും നല്‍കും.
മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് രഞ്ജി പണിക്കര്‍, സിദ്ദിഖ് എന്നിവര്‍ പങ്കിട്ടു. നടി സുരഭിലക്ഷ്മി, ബാലതാരം ബേബി എസ്തര് അനില്‍, ബേബി അക്ഷര, തിരക്കഥാകൃത്ത് വിനീത് ശ്രീനിവാസന്, ഗാനരചയിതാവ് വയലാര്‍ ശരച്ചന്ദ്രവര്‍മ, സംഗീതസംവിധായകന് എം. ജയച്ചന്ദ്രന്, പിന്നണിഗായകന്‍ മധുബാലകൃഷ്ണന്, പിന്നണിഗായിക വര്‍ഷ വിനു, ഛായാഗ്രാഹകന്‍ സുജിത് വാസുദേവ്, ചിത്രസന്നിവേശകന്‍ അഭിലാഷ് ബാലചന്ദ്രന്, ശബ്ദലേഖകന്‍ ഡാന്‍ ജോസ്, കലാസംവിധായകന്‍ ബാവ, മേക്കപ്പ്മാന് സജി കൊരട്ടി, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്, നവാഗതപ്രതിഭ രജിനി ചാണ്ടി, നവാഗതസംവിധായിക വിധു വിന്‍സന്റ്, ജനപ്രിയസിനിമ പുലിമുരുകന്.
അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡുകള്‍ നിവിന്‍ പോളി, ലക്ഷ്മി ഗോപാലസ്വാമി, ടിനി ടോം, സമുദ്രക്കനി. സാങ്കേതികസവിശേഷതയ്ക്കുള്ള പ്രത്യേക ജൂറിപുരസ്കാരം ചിത്രം ടു ഡേയ്സ് (സംവിധാനം നിസാര്‍). സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറിപുരസ്കാരം ആറടി (സംവിധാനം സജി പാലമേല്‍). സംസ്കൃത ചിത്രത്തിനുള്ള പ്രത്യേകപുരസ്കാരം സൂര്യകാന്ത (സംവിധാനം എം. സുരേന്ദ്രന്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: