ദുബായ്: പതിമൂന്ന് വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ മധ്യവയസ്കന് അഞ്ചുവര്‍ഷം തടവ്. കഴിഞ്ഞ ഓഗസ്റ്റില്‍ അല്‍ ഷിന്‍ഡാഗ മേഖലയില്‍ വച്ച് നടന്ന അതി ദാരുണമായ സംഭവത്തില്‍ കൊമോറോ ദ്വീപ് സ്വദേശിയായ 55 വയസുകാരനാണ് ശിക്ഷ ലഭിച്ചത്.
മുന്‍ സഹപ്രവര്‍ത്തകന്റെ പെണ്‍കുട്ടിയെ കാറില്‍ വെച്ച് പലതവണ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. പെണ്‍കുട്ടിയേയും സഹോദരങ്ങളേയും മീന്‍പിടിക്കാനെന്ന പേരില്‍ കാറില്‍ ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് ഇയാള്‍ പതിവാക്കിയിരുന്നു.
എന്നാല്‍ ബീച്ചില്‍ എത്തിയ ശേഷം സഹോദരങ്ങളെ മറ്റാവശ്യങ്ങള്‍ക്ക് പറഞ്ഞയച്ച ശേഷം പെണ്‍കുട്ടിയെ ഇയാള്‍ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: