തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിത്രിമ മഴയ്ക്ക് സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ലൗഡ് സീഡിങ് വഴിയാണ് കൃത്രിമമഴയ്ക്കുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ ആരായുന്നത്. വരള്‍ച്ചയെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷത്ത് നിന്നും ഷാഫി പറമ്പില്‍ എംഎല്‍എയാണ് വരള്‍ച്ചയെക്കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ചുകൊണ്ടും അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഷാഫി പറമ്പില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് സമ്മതിച്ച മുഖ്യമന്ത്രി നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വളര്‍ച്ചയെയാണ് കേരളം അനുഭവിക്കുന്നതെന്നും പറഞ്ഞു.
വരള്‍ച്ചയെ നേരിടുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്ന് പ്രതിപക്ഷവും അറിയിച്ചു. വരള്‍ച്ച നേരിടുന്നതിനായി സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ വിഷയത്തെ രാഷ്ട്രീയമായി കാണരുതെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചില്ലെങ്കില്‍ കേന്ദ്ര ധനമന്ത്രിയേയോ ആഭ്യന്തര മന്ത്രിയെയോ കാണണമെന്നും ബിജെപി എംഎല്‍എ ഒ.രാജഗോപാലും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: