കല്‍പ്പറ്റ: അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായതായി വയനാട് യത്തീംഖാനയിലെ കുട്ടികള്‍. നഗ്നചിത്രങ്ങള്‍ എടുത്ത ശേഷം ഭീഷണിപ്പെടുത്തിയതായി യത്തീംഖാന സന്ദര്‍ശിച്ച ശേഷം പി.കെ ശ്രീമതി എം.പി അറിയിച്ചു.
യത്തീംഖാനയില്‍ നീന്നും സ്കൂളിലേക്ക് പോകുന്ന വഴി തൊട്ടടുത്ത ഹോട്ടലില്‍ എത്തിച്ചാണ് ആദ്യമായി ബലാത്സംഗം ചെയ്യുന്നത്. അപ്പോള്‍ തന്നെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു തുടര്‍ന്നുള്ള പീഡനമെന്നും കുട്ടികള്‍ പറഞ്ഞതായി പി.കെ ശ്രീമതി അറിയിച്ചു.
അതേസമയം കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന കാര്യത്തില്‍ പോലീസ് മൗനം പാലിക്കുകയാണ്. ഏഴ് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഇതില്‍ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി രാജ്പാല് മീണയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിങിന് വിധേയരാക്കണമെന്ന് പി.കെ ശ്രീമതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യം സാമൂഹ്യ നീതി വകുപ്പും ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: