ആലപ്പുഴ: ചെങ്ങന്നൂരില്‍ ദളിത് കുടുംബത്തെ സിപിമ്മുകാര്‍ പീഡിപ്പിക്കുന്നു. ഇപ്പോള്‍ താമസിക്കുന്ന ഭൂമിയില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ തന്നെയും മക്കളെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി മുളക്കുഴ കൊഴുവല്ലൂര്‍ പൂതംകുന്ന് കോളനിയില്‍ പാറമാക്കല്‍ വീട്ടില്‍ രാജപ്പന്റെ ഭാര്യ അമ്പിളി പത്രസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ പതിനഞ്ചും പതിനെട്ടും വയസ്സുള്ള പെണ്‍കുട്ടികളെ കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും അമ്പിളി പറയുന്നു. മുന്‍ ബ്ളോക്ക് പഞ്ചായത്തംഗവും സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ മോനായി, ഭാര്യയും മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രശ്മി രവീന്ദ്രനുമാണ് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് ആരോപിച്ച് അമ്പിളി ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
വാടകവീട്ടില്‍ താമസിക്കുകയായിരുന്ന അമ്പിളിക്കും കുടുംബത്തിനും പൂതംകുന്ന് കോളനിയില്‍ നാലു സെന്റ് സ്ഥലം നല്‍കാമെന്ന് വാഗ്ദാനം നല്കി മോനായിയും, ജോര്‍ജ് മാത്യു എന്നയാളും ചേര്‍ന്ന് ഏഴായിരം രൂപ വാങ്ങി.
കൈവശാവകാശരേഖയും വീടിന് നമ്പറിട്ട് നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷമായി ഷെഡ് കെട്ടി താമസിക്കുകയാണ് അമ്പിളിയും കുടുംബവും. എന്നാല്‍ ഇപ്പോള്‍ ഈ ഭൂമിയില്‍ നിന്ന് ഇറങ്ങി പോകണമെന്ന് ആവശ്യപ്പെട്ടാണ് മോനായിയുടെ നേതൃത്വത്തില്‍ അക്രമം നടത്തുന്നത്. ടാപ്പിങ് തൊഴിലാളിയായ രാജപ്പനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയും ചെയ്തു.
ഇതിനെതിരെ ചൈല്‍ഡ് ലൈനിലും പോലീസിലും പലതവണ പരാതി നല്‍കിയെങ്കിലും ഭരണ സ്വാധീനം മൂലം യാതൊരു നടപടിയും സ്വീകരിച്ചില്ല. സിപിഎം അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, ഭൂമിക്ക് പട്ടയം അനുവദിച്ച് തരണമെന്നും അമ്പിളി ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: