തിരുവനന്തപുരം: വില്‍പ്പനനികുതി, മൂല്യവര്‍ധിതനികുതി, എക്സൈസ്, മോട്ടോര്‍ വാഹനവകുപ്പുകളില് നടത്തിയ പരിശോധനകളില്‍ സിഎജി 3,408 കേസുകളിലായി 4,376.95 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. പഴയ സ്വര്‍ണം വാങ്ങിയ ഇടപാടില്‍ നികുതി കുറച്ച് കാണിച്ച് പലിശ, പിഴയിനത്തില്‍ 2,475.55 കോടിരൂപ നിര്ണയത്തില്പ്പെടാതെ പോയി.
ആറുവ്യാപാരികള് 4,191.16 കോടിരൂപയുടെ സ്വര്‍ണം, വജ്രം, പ്ലാറ്റിനം എന്നിവ ഇറക്കുമതി ചെയ്തതില്‍ 496.69 കോടി രൂപ മാത്രമേ വെളിപ്പെടുത്തിയുള്ളൂ. ഇറക്കുമതി വ്യാപാരത്തിലെ 3,694.46 കോടിരൂപ മറച്ചുവച്ചതു കാരണം 126.70 കോടിരൂപയുടെ നഷ്ടത്തിനിടയാക്കി.
രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികളില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങി സ്വര്‍ണക്കട്ടിയായി വിറ്റ വകയില്‍ നാല് വ്യാപാരികള്‍ക്ക് പ്രതേ്യകറിബേറ്റ് നല്‍കിയതില്‍ 132.89 കോടിരൂപയുടെ നികുതി കുറവുണ്ടായി.
കോമ്പൗണ്ടിംഗ് നികുതി തെരഞ്ഞെടുത്ത 35 വ്യാപാരികള്‍ വര്‍ഷാവസാന സ്റ്റോക്കിന് പ്രതിലോമ നികുതി ഒടുക്കിയില്ല. ഇത് പിഴയും പലിശയുമുള്‍പ്പെടെ 80.89 കോടി രൂപയുടെ നികുതി കുറവിനിടയാക്കി തുടങ്ങി നിരവധി നികുതി വെട്ടിപ്പുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: