കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ലൈസന്‍സെടുക്കാനും പുതുക്കാനും അധികം പണം വാങ്ങി സര്‍ക്കാര്‍ പകല്‍കൊള്ള നടത്തുന്നതായി ആക്ഷേപം. ഫീസ് ഇനത്തില്‍ 200 രൂപ അധികം വാങ്ങിച്ചാണ് കൊള്ള നടത്തുന്നത്.
ലൈസന്‍സ് പുതുക്കാന്‍ കാല പരിധിക്കുള്ളിലാണെങ്കില്‍ 450 രൂപയും അതുകഴിഞ്ഞാല്‍ അധിക ഫീസായ 1550 രൂപയുമാണ് നല്‍കേണ്ടത്. 29.12.2016 ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡ്രൈവിംഗ് ലൈസന്‍സും ആര്‍സിയും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. പിന്നീട് ഡ്രൈവിംഗ് ലൈസന്‍സിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ നല്‍കാനാണ് അധികമായി 200 രൂപ വാങ്ങിക്കുന്നത്. കര്‍ണ്ണാടക, തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ചിപ്പ് ഘടിപ്പിച്ച് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്കുമ്പോള് കേരളത്തല്‍ മാത്രം നടപ്പിലാക്കാതെ അതിന്റെ പേരില്‍ പണം ഈടാക്കി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 450 രൂപ അടക്കാന്‍ മാത്രമാണ് സാധിക്കുക. അതിനുശേഷം ആര്‍ടിഒ ഓഫീസില്‍ ചെല്ലുമ്പോഴാണ് അധികമായിട്ടുള്ള 200 വാങ്ങിക്കുന്നത്. ഇതിന് രസീതിയും നല്‍കുന്നുണ്ട്.
സബ്ബ് ഓഫീസുകള്‍ ഉള്‍പ്പെടെ 73 മോട്ടോര്‍ വൈക്കിള്‍ ഓഫീസുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം ആയിരക്കണക്കിന് രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് പോകുന്നത്. ആര്‍ടിഒ ഓഫീസിലെ ജീവനക്കരോട് ഇതിനെ പറ്റി ആരായുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ പ്രവര്ത്തികമാക്കത്തതിനു വേണ്ടി ഫീസ് ഈടാക്കുന്നത് ശരിയല്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: