തിരുവനന്തപുരം: വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് കടന്നുകയറി ജീവനും കൃഷിക്കും ഭീഷണിയാവുന്ന സാഹചര്യത്തില്‍ വന്യജീവികളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച കരുതല്‍ നടപടി ഒരു മാസത്തിനകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വനം സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
വന്യമൃഗങ്ങളില്‍ നിന്ന് പരിക്കേറ്റവര്‍ക്ക് കാലവിളംബമില്ലാതെ ചികിത്സാസഹായം നല്‍കണം. കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ അര്‍ഹമായ സമാശ്വാസധനം നല്‍കണമെന്നും കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
കണ്ണൂരില്‍ പുലിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളിക്ക് ഉള്‍പ്പെടെ പരിക്കേറ്റ സംഭവത്തില്‍ പൊതുപ്രവര്‍ത്തകരായ അഡ്വ ജോഷി, റ്റി.ഒ. മോഹനന്, പി.കെ. രാജു എന്നിവര്‍ സമര്‍പ്പിച്ച പരാതികളിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: