കൊച്ചി: ബന്ധു നിയമനത്തില്‍ മുന്‍മന്ത്രി ഇ.പി. ജയരാജന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും പൊതുതാല്പര്യം മാനിച്ചില്ലെന്നും വ്യക്തമാക്കി വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
സെലക്ഷന് കമ്മിറ്റിയുടെ ശുപാര്‍ശ മറികടന്ന് ബന്ധുവായ പികെ സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഏന്റര്‍പ്രൈസസ് ലിമിറ്റഡ് എംഡിയായി നിയമിച്ചത് നിയമവിരുദ്ധമാണെന്നും വിജിലന്‍സ് വ്യക്തമാക്കി. വിജിലന്‍സ് കേസ് റദ്ദാക്കാന്‍ പികെ സുധീര്‍ നല്കിയ ഹര്‍ജിയില്‍ വിജിലന്‍സ് ഡിവൈഎസ്പി വി. ശ്യാംകുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ജയരാജന് 2016 മേയ് 25 ന് വ്യവസായ മന്ത്രിയായശേഷം ജൂണ്‍ 27ന് റിയാബിനോട് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മാനേജിംഗ് ഡയറക്ടര്‍മാരെ കണ്ടെത്താന്‍ അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം നല്കാന് നിര്‍ദേശിച്ചു. 772 പേരില്‍ നിന്ന് 1692 അപേക്ഷകള്‍ ലഭിച്ചു. ഇവരില്‍ 80 പേര് യോഗ്യരാണെന്ന് റിയാബ് കണ്ടെത്തി. ഇന്റര്‍വ്യു നടത്തി 42 പേരുടെ സെലക്ഷന് ലിസ്റ്റ് തയ്യാറാക്കി. ഇവരില്‍ നിന്ന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഏന്റര്‍പ്രൈസസ് ലിമിറ്റഡ് എം.ഡിയായി നിയമിക്കാന്‍ മനേഷ് പ്രതാപ് സിംഗ്, ബി. ജ്യോതികുമാര്‍ എന്നിവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തു. സെപ്തംബര്‍ 29 ന് ലിസ്റ്റ് അഡി. ചീഫ് സെക്രട്ടറി മുഖേന മന്ത്രിക്ക് സമര്‍പ്പിച്ചു. ഇതില്‍ നിന്ന് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡിമാരായി 15 പേരെ നിയമിക്കാന്‍ ജയരാജന് നിര്‍ദേശിച്ചു
ജൂണ്‍ 27 ന് റിയാബിന് ചുമതല നല്കി വിജ്ഞാപനം ഇറക്കിയശേഷം ബന്ധുവായ പി.കെ. സുധീറിനെ കേരള ഇന്‍ഡസ്ട്രിയല്‍ ഏന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിക്കാന്‍ അഡി. ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്ക് നിര്‍ദേശം നല്കിയെന്നു
ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയെന്നു വിജിലന്‍സ് പറയുന്നു. തുടര്‍ന്ന് സുധീറിന്റെ ഫയല്‍ വിജിലന്‍സ് ക്ലിയറന്‍സിനായി നല്കി. കൂടുതല്‍ വിശദീകരണത്തിനായി ഫയല്‍ വിജിലന്‍സ് അധികൃതര്‍ തിരിച്ചു വിട്ടു. ഇതിനിടെ ഈ ഫയല്‍ തിരിച്ചു വിളിച്ച ജയരാജന് സുധീറിന് ഉടന്‍ നിയമനം നല്കാന് നിര്‍ദേശിച്ചു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തക്ക ഗുരുതരമായ കുറ്റകൃത്യം ബോദ്ധ്യപ്പെട്ടുു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. സമഗ്ര അന്വേഷണത്തിലൂടെ വിശദാംശങ്ങള്‍ അറിയാനാവൂ. പൊതുസേവകര്‍ പൊതുതാല്പര്യം മുന്‍നിറുത്തിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസ വഞ്ചന കണ്ടെത്തിയാല്‍ മറച്ചു വെക്കാതെ കര്‍ശന നടപടിക്ക് വിധേയമാക്കുകയാണ് വേണ്ടത്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടൈത്തിയാല് നിയമ നടപടി സ്വീകരിക്കുകാണ് വേണ്ടതെന്നും വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: