കോട്ടയം: മോദി സര്‍ക്കാരിന്റെ ജനക്ഷേമകരങ്ങളായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. ദീനദയാല്‍ ഉപാദ്ധ്യായ ഹെല്‍പ്പ് ഡസ്ക്കിന്റെയും ജലസ്വരാജ് പദ്ധതിയുടെ കോട്ടയം ജില്ലയിലെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവന്റെ സാമ്പത്തിക നിലവാരം ഉയര്‍ത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നിരവധി ക്ഷേമപദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഓരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ഓരോ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നു. പാവപ്പെട്ടവന് സൗജന്യ ഗ്യാസ് കണക്ഷനും ഇന്‍ഷുറന്‍സ് പദ്ധതികളും പെന്ഷന് പദ്ധതികളും വീടുവയ്ക്കുന്നതിനുള്ള ധനസഹായവുമുള്പ്പെടെ നിരവധി പദ്ധതികള്‍ ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞു. കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളെല്ലാം ഇവ വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. കഴിഞ്ഞ ഒന്‍പത് മാസത്തെ ഭരണത്തിന്‍കീഴില്‍ കേരളത്തില്‍ ദിവസേന കൊലപാതകങ്ങള്‍ അരങ്ങേറുന്നു. ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സംരക്ഷണം നല്കാന് കഴിയാത്ത സര്‍ക്കാരാണിത്. കേന്ദ്രപദ്ധതികള്‍ പലതും പേരുമാറ്റി നടപ്പാക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ഇതിന് ഉദാഹരണമാണ്. വിദേശമലയാളികളെ മുന്നില്‍ക്കണ്ട് ചിട്ടിക്കമ്പനി നടത്തുവാനുള്ള തീരുമാനം വിഎസിന്റെ കാലത്ത് മലമ്പുഴ അണക്കെട്ടിലെ മണല്‍വാരി വിറ്റ് കാശുണ്ടാക്കാം എന്നതിന്റെ മറ്റൊരു രൂപമാണെന്ന് അദ്ദേഹം പരിഹസിച്ചു.
ഇന്ത്യയിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് എന്ന കേന്ദ്രപദ്ധതിയും വെള്ളം ചേര്‍ത്ത് നടപ്പാക്കാനാണ് ഇടത് സര്‍ക്കാരിന്റെ ശ്രമം 34000 കോടിരൂപ റോഡ് നിര്‍മ്മാണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി നല്‍കിയിട്ട് അത് ചെലവഴിക്കതെയോ വകമാറ്റി ചെലവഴിക്കുകയോ ചെയ്യുന്ന അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: