കോഴിക്കോട്: മാധവിക്കുട്ടിയെക്കുറിച്ചുള്ള പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തിനെതിരെ, പുസ്തകം പ്രസിദ്ധീകരിച്ച് ആറു വര്‍ഷത്തിന് ശേഷം വക്കീല്‍ നോട്ടിസയച്ചതിന് പിന്നില്‍ ഗൂഢ ലക്ഷ്യം. മുസ്ലിം ലീഗ് നേതാവും മുസ്ലിം മതപ്രഭാഷകനും എം.പി.യുമായ അബ്ദുസമദ് സമദാനിയാണ് വക്കീല്‍ നോട്ടീസയച്ചത്.
പുസ്തകം പ്രസിദ്ധീകരിച്ച ഗ്രീന്‍ ബുക്സ് പബ്ലിഷേഴ്സിനെതിരെയാണ് വക്കീല്‍ നോട്ടീസ്. സംവിധായകന് കമല്‍ മാധവിക്കുട്ടിയെക്കുറിച്ചുള്ള സിനിമ ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ചതിനെതുടര്‍ന്നാണ് വക്കീല്‍ നോട്ടീസ് . 2010 ല്‍ മെര്‍ളി വെയ്സ് ബോര്‍ഡിന്റെ ലൗ ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് പ്രണയത്തിന്റെ രാജകുമാരി.
തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ട് എന്ന് ആരോപിച്ചാണ് പുസ്തകം പിന്‍വലിക്കാനാവശ്യപ്പെട്ട് സമദാനി ഗ്രീന്‍ ബുക്സിന് വക്കീല്‍ നോട്ടീസയച്ചത്.
മാധവിക്കുട്ടി കമല സുരയ്യ ആയി മതം മാറിയതിനു കാരണമായ വിവാദസംഭവങ്ങളാണ് മെര്‍ളി വെയ്സ്ബോര്‍ഡ് തന്റെ പുസ്തകത്തില്‍ വിവരിക്കുന്നത്. ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന്റെ ‘കമല എങ്ങനെ സുരയ്യ ആയി’ എന്ന ലേഖനത്തിലും ഇതിന്റെ വിശദാംശങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാലത്തൊന്നും സമദാനി ഇത് നിഷേധിച്ചിരുന്നില്ല.
ഇപ്പോള്‍ സംഭവം നിഷേധിച്ച് വക്കീല്‍ നോട്ടിസ് നല്‍കിയതാണ് വിവാദമായിരിക്കുന്നത്. മാധവിക്കുട്ടിയെക്കുറിച്ച് കമല്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഈ വിവാദ സംഭവങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലാണ് വക്കീല്‍ നോട്ടീസ് ലക്ഷ്യം വെക്കുന്നതെന്നാണ് കരുതുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടു ഗ്രീന്‍ ബുക്സ് എം.ഡി കൃഷ്ണദാസ്, എം. ജി. സുരേഷ്, എഴുത്തുകാരി മെര്‍ളി വെയ്സ്ബോര്‍ഡ് എന്നിവര്‍ക്കെതിരെയാണ് വക്കീല്‍നോട്ടീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: