പേട്ട: ശ്രീവരാഹത്ത് ഓട നിര്‍മാണം സിപിഎമ്മുകാര്‍ തടസ്സപ്പെടുത്തുന്നു. വരാഹമൂര്‍ത്തി ക്ഷേത്രക്കുളത്തില്‍ നിന്ന് തെക്കിനിക്കര തോടുമായി ബന്ധപ്പടുത്തുന്ന ഓടയുടെ നവീകരണമാണ് പാര്‍ട്ടി ഗുണ്ടകള്‍ തടസ്സപ്പെടുത്തുന്നത്. ക്ഷേത്രക്കുളവുമായി ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ യാതൊരുവിധ നിര്‍മാണ നവീകരണങ്ങളും നടത്താന്‍ പാടില്ലായെന്നാണ് പ്രാദേശിക പാര്‍ട്ടി നേതാക്കളുള്പ്പെടെയുളളവരുടെ താക്കീത്. കഴിഞ്ഞ ജനുവരിയിലാണ് ഇറിഗേഷന്‍ വകുപ്പ് ഓട വൃത്തിയാക്കി സ്ലാബിട്ട് അടയ്ക്കാനുളള പണി തുടങ്ങിയത്. എന്നാല്‍ സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ നവീകരണത്തെ തടയുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും പ്രശ്നപരിഹാരം കണ്ടെത്തിയില്ല.
കഴിഞ്ഞയാഴ്ച വീണ്ടും ഓട നവീകരിക്കാന്‍ കരാറുകാര്‍ എത്തിയെങ്കിലും പണി നടത്താന്‍ പാര്‍ട്ടി ഗുണ്ടകള്‍ അനുവദിച്ചില്ല. ക്ഷേത്രക്കുളത്തില്‍ വെളളം നിറയുമ്പോള്‍ പാര്‍വതീ പുത്തനാറിലേക്ക് ഒഴുക്കിവിടുന്നതിനുളള പ്രധാന ഓടയാണിത്. കാലങ്ങളായി മാലിന്യങ്ങള്‍ക്കൊണ്ട് നിറഞ്ഞ സ്ഥിതിയിലാണ്. നൂറോളം കുടുംബങ്ങളാണ് ഓടയുടെ ഇരുവശവും താമസിക്കുന്നത്. ഓട സ്ലാബിട്ട് അടയ്ക്കാത്തതുകൊണ്ട് വശത്തുളള റോഡില്‍കൂടിയുളള ഗതാഗതവും ദുഷ്കരമാണ്. മഴസമയത്ത് ഇരുചക്രവാഹനങ്ങള്‍ ഓടയില്‍ തെന്നി വീണ് അപകടത്തില്‍പ്പെടുന്നതായും സമീപവാസികള്‍ പറയുന്നു. ഓട സ്ലാബിട്ട് മൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധിതവണ മുന്‍കാലങ്ങളിലെ കൗണ്സിലറുള്പ്പെടെയുളള നഗരസഭ അധികൃതരുടെയടുത്ത് പരാതി ഉന്നയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. അതേസമയം പാര്ട്ടിക്കാര് ഓട നവീകരണം തടസ്സപ്പെടുത്തുന്നതിന് പിന്നില്‍ ദുരൂഹതയുളളതായി നാട്ടുകാര്‍ പറയുന്നു. വന്‍ മയക്കുമരുന്ന് ലോബിയും ഗുണ്ടായിസവുമാണ് പാര്‍ട്ടിയുടെ ഒത്താശയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. കഞ്ചാവ്, ഇഞ്ചക്ഷന് മയക്കുമരുന്നുകളും, മാരകായുധങ്ങളും ഒളിപ്പിച്ചുവെയ്ക്കുന്നത് ഓടയ്ക്കുളളിലെ ചവര്‍കൂനകള്‍ക്കിടയിലാണ്. ഓട അടച്ചാല്‍ ഇവ ഒളിപ്പിക്കാനുളളയിടം നഷ്ടപ്പെടും. ഈ പ്രദേശത്തുകൂടി പോകുന്ന തെക്കിനിക്കര തോട്ടില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാനുളള കമ്പിവേലി കെട്ടുന്നതും ഇവര്‍ തടസ്സപ്പെടുത്തിരിക്കുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: