തിരുവനന്തപുരം: സിപിഎമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും പട്ടികജാതി ആദിവാസി പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ നയിച്ച ”അവകാശ സംരക്ഷണ യാത്ര” നെയ്യാറ്റിന്‍കരയില്‍ ആറയൂര്‍ കോളനിയില്‍ സമാപിച്ചു. വെങ്ങാനൂരില്‍ അയ്യന്‍കാളി സ്മൃതി മണ്ഡപത്തില്‍നിന്നും ആരംഭിച്ച യാത്ര 3 ദിവസംകൊണ്ട് 14 നിയോജകമണ്ഡലങ്ങളിലെയും വിവിധ പട്ടികജാതി കോളനികളിലും ആദിവാസി സെറ്റില്‍മെന്റുകളിലും യാത്ര ചെയ്താണ് നെയ്യാറ്റിന്‍കര ആറയൂരില്‍ എത്തിയത്. ആറയൂര്‍ കോളനിയില്‍ സിപിഎം പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട ബിജെപി ബൂത്ത് പ്രസിഡന്റ് അനില്‍കുമാറിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സമാപന സമ്മേളനം ആരംഭിച്ചത്.
ബിജെപി സംസ്ഥാന വക്താവ് ജെ.ആര്. പത്മകുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഎമ്മിന്റേത് ദളിത് വഞ്ചനയുടെ പാരമ്പര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി, ആദിവാസി വിഭാഗങ്ങളുടെ ജീവിതസുരക്ഷിതത്വം നഷ്ടപ്പെട്ടു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ദളിത് പീഡനങ്ങള്‍ വ്യാപകമായി. 35 ദളിത് യുവതികള്‍ ബലാത്കാരം ചെയ്യപ്പെട്ടു. കല്ലറയില്‍ ദളിത് യുവതി പീഡിപ്പിക്കപ്പെട്ടു. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ല. കാട്ടാക്കടയില്‍ ദളിത് യുവതിയെ ജാതി പറഞ്ഞ് ആക്ഷേപിച്ച് വസ്ത്രാക്ഷേപം ചെയ്ത ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ പേരില്‍ കേസെടുക്കാന്‍പോലും പോലീസ് തയ്യാറായിട്ടില്ല. രജിസ്റ്റര്‍ ചെയ്ത 415 ദളിത് പീഡനങ്ങളില്‍ ഭൂരിഭാഗം കേസുകളിലും പ്രതികള്‍ സിപിഎം അനുഭാവികളും പ്രവര്‍ത്തകരുമാണ്. അതുകൊണ്ടുതന്നെ നടപടി ഉണ്ടാകുന്നില്ല. അദ്ദേഹം പറഞ്ഞു.
പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്നജിത്ത് അധ്യക്ഷത വഹിച്ചു. യാത്രാ നായകന് പ്രശാന്ത് മുട്ടത്തറ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി. നായര്‍, മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, എസ്സി മോര്‍ച്ച സംസ്ഥാന കമ്മറ്റി അംഗം അഡ്വ. സന്ദീപ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ മോഹനന്, വിളപ്പില്‍ശാല സന്തോഷ്, സെക്രട്ടറി പുഞ്ചക്കരി രഞ്ചിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: