തിരുവനന്തപുരം: 2016ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളിന്. മികച്ച സംവിധായകയും വിധുവാണ്.
ടി.കെ.വിനായകന് മികച്ച നടന്.രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രമാണ് വിനായകനെ പുരസ്ക്കാര ജേതാവാക്കിയത്. മികച്ച സ്വഭാവ നടന്, കലാസംവിധായകന്‍, ചിത്രസംയോജകന്‍ എന്നീ അവാര്‍ഡുകളും കമ്മട്ടിപ്പാടം നേടിയെടുത്തു.
അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ നായിക രജീഷാ വിജയനാണ് മികച്ച നടി. കമ്മട്ടിപ്പാടത്തിലെ ബാലന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠന് ആചാരി മികച്ച സ്വഭാവ നടനും ഓലപ്പീപ്പിയിലെ അഭിനയത്തിലൂടെ വി.കെ.കാഞ്ചന സ്വഭാവ നടിയുമായി. ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പിയും ഡോ.ബിജുവിന്റെ കാടുപൂക്കുന്ന നേരവും അഞ്ച് അവാര്‍ഡുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ വിനോദ് മങ്കര സംവിധാനം ചെയ്ത കാംബോജി നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി
സൂരജ് സന്തോഷ് മികച്ച ഗായകന് (ഗപ്പി) കെ.എസ.്ചിത്ര ഗായിക (കാംബോജി). എം.ജയചന്ദ്രന് മികച്ച സംഗീത സംവിധായകന്(കാംബോജി).
മികച്ച ബാലതാരങ്ങള്‍. ചേതന്‍ ജയലാല്‍(ഗപ്പി), അബേനി ആദി(കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ) ഷാനവാസ് ബാവുട്ടി നവാഗത സംവിധായകന് (കിസ്മത്ത്) മികച്ച കഥാകൃത്ത് സലിംകുമാര്‍ ( കറുത്ത ജൂതന്) നടന് വിനീത് മികച്ച നൃത്തസംവിധായകന്‍( കാംബോജി) ആഷിക് അബുവിന്റെ മഹേഷിന്റെ പ്രതികാരം ജനപ്രിയ ചിത്രം.
ഗാനരചയിതാവ് അന്തരിച്ച കവി ഒഎന്‍വി( നടവാതില്‍ തുറന്നില്ല…കാംബോജി) മികച്ച കുട്ടികളുടെ ചിത്രം കോലുമുട്ടായി( അരുണ്വിശ്വന്). ഒറ്റയാള്പാതയിലെ അഭിനയത്തിന് കെ.കലാധരനും മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ജൂറിയുടെ പ്രത്യേക പുരസ്ക്കാരത്തിനര്‍ഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: