തലശ്ശേരി: തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവം നാളെ ആരംഭിക്കുമെന്ന് ജ്ഞാനോദയ യോഗം പ്രസിഡണ്ട് കെ.പി.രത്നാകരന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാത്രി 8.45ന് ശിവഗിരി മഠം തന്ത്രി എന്‍.സുഗതന് പതാക ഉയര്‍ത്തും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും രാത്രി 10ന് എളുന്നള്ളത്തും നടക്കും. രാത്രി 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനങ്ങള്‍ 9ന് പി.വി.ചന്ദ്രന്, 10ന് മാഹി എംഎല്‍എ വി.രാമചന്ദ്രന്, 11ന് ജസ്റ്റിക് കെ.പി.ജ്യോതീന്ദ്രനാഥ്, 12ന് മന്ത്രി ടി.പി.രാമകൃഷ്ണന്, 13ന് വിശുദ്ധാന്ദ സ്വാമികള്‍, 14ന് സമാപന സമ്മേളനം കര്‍ണ്ണാടക മന്ത്രി രാമനാഥ് റായ് എന്നിവര്‍ ഉദ്ഘാടനംചെയ്യും. എല്ലാദിവസവും രാത്രി 9ന് എഴുന്നള്ളത്തുണ്ടാകും. 9ന് രാത്രി 10ന് ഗാനമേള, 10ന് നാടകം, 11ന് നാടന്‍ പാട്ട്, 12ന് മോഹിനിയാട്ടം, ബോഡോഡാന്സ്, ഗുരുദേവ പ്രതിഷ്ഠാ ദിനമായ 13ന് മ്യൂസിക് ഷോ, 14ന് ഗാനമേള, തുടര്‍ന്ന് പള്ളിവേട്ട് എളുന്നള്ളത്തും കരിമരുന്ന് പ്രയോഗവും നടക്കും.
15ന് വൈകുന്നേരം 4.30ന് ആറാട്ടെഴുന്നള്ളത്ത്, 6ന് ഗാനമേള, 8.45ന് കൊടിയിറക്കം എന്നിവ നടക്കും. തുടര്‍ന്ന് കരിമരുന്ന പ്രയോഗവും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രേമാനന്ദ സ്വാമി, പി.കെ.ജി. വടക്കുമ്പാട്, പി.രാഘവന്, കണ്ട്യന്‍ ഗോപി, എം.വി.രാജീവന്, സി.ഗോപാലന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: