കൂത്താട്ടുകുളം: ജീപ്പ് മണല്‍ തിട്ടയിലിടിച്ച് മരിച്ച കുരുന്നുകള്‍ക്കും സിബിക്കും നാടിന്റെ യാത്രാമൊഴി. അപകടത്തില്‍ മരിച്ച മേരിഗിരി സ്കൂളിലെ വിദ്യാര്‍ത്ഥികളായ മുത്തലപുരം സ്വദേശികളായ പെരുമ്പിള്ളില്‍ ദീലിപിന്റെ മകള്‍ നയന(6), മുത്തോലപുരം വട്ടാപ്പാറയില്‍ ഷിജിയുടെ മകള്‍ ആന്മരിയ(6) എന്നിവരുടെ മൃതദേഹങ്ങള്‍ മേരിഗിരി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. സഹപാഠികളെ അവസാനമായി കാണാന്‍ കുട്ടികള്‍ നിറമിഴികളോടെയാണ് എത്തിയത്. നാട്ടുകാരും രക്ഷിതാക്കളും, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ നിന്നുമുള്ള ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
കൂത്താട്ടുകുളം ദേവാമാതാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് രാവിലെ 9 മണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. സ്കൂളിലെത്തിച്ച മൃതദേഹങ്ങള്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഫിജി, സ്കൂള്‍ മാനേജര്‍ ജോസ് ജോസും അദ്ധ്യാപകരും പിടിഎയും ചേര്‍ന്ന് ഏറ്റുവാങ്ങി. മേരിഗിരി സ്കൂളില്‍ എംഎല്‍എമാരായ അനൂപ് ജേക്കബ്ബ്, എല്‍ദോസ് കുന്നപ്പിള്ളി, ആന്റണി ജോണ്‍, ജില്ലാപഞ്ചായത്ത് അംഗം കെ.എന്‍. സുഗതന്, നഗരസഭാ ചെയര്മാന് പ്രിന്‍സ് പോള്‍ ജോണ്‍, വൈസ് ചെയര്‍പേഴ്സണ്‍ മാരായ ഓമന ബേബി, ഐഷാ മാധവന്, മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോന്, കൂത്താട്ടുകുളം എസ്ഐ ഇ.എസ്. സാംസണിന്റെ നേതൃത്വത്തില്‍ പൊലീസ് സേനയും അദരാഞ്ജലികള് അര്‍പ്പിച്ചു.
സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലെത്തിച്ച നയനയുടെ മൃതദേഹം ആലപുരം നിവാസികളും ബന്ധുക്കളും തേങ്ങലോടെയാണ് ഏറ്റുവാങ്ങിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
സിബിയുടെ മൃതദേഹം വൈകിട്ട് നാല് മണിയോടെയാണ് വീട്ടിലെ ശിശ്രൂഷകര്ക്ക് ശേഷം മുത്തോലപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്ക്കരിച്ചു. ആന്മരിയയുടെ സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മുത്തലപുരം ജോസ് ഗിരി പള്ളിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: