മരട്: മൂന്നു ദിവസം നീണ്ട മരട് നിവാസികളുടെ ആശങ്കകള്‍ക്ക് വിരാമമായി. ചരിത്ര പ്രസിദ്ധമായ മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് നിയന്ത്രണങ്ങളോടെ ഹൈക്കോടതി അനുമതി നല്കി. ജഡ്ജി ഷാജി പി. ചാലിയുടേതാണ് ഉത്തരവ്. ശനിയാഴ്ചയാണ് മരട് വെടിക്കെട്ട് നിരോധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങിയത്. ഇതിനെതിരെ സംഘാടകര്‍ അഡ്വ. രാംകുമാര്‍ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഇനങ്ങളുടെ എണ്ണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. കതിന 501 എണ്ണം, ഓലപ്പടക്കം 15000 എണ്ണം, അമിട്ട് 150 എണ്ണം എന്നു നിയന്ത്രിച്ചു. ഉപയോഗിക്കുന്ന അമിട്ടിന് ശബ്ദവും കുറവായിരിക്കണം. വെടിക്കെട്ട് ഇനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണം. അവരുടെ എണ്ണം 20 പേരില്‍ കൂടാനും പാടില്ല. വെടിക്കെട്ടിനുള്ള സാധന സാമഗ്രികള്‍ സൂക്ഷിച്ചു വെച്ചിട്ടുള്ളിടത്തും വെടിക്കെട്ടു നടക്കുന്നിടത്തും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കിയ ആളുകള്‍ അല്ലാതെ മറ്റാരും പ്രവേശിക്കാന്‍ പാടില്ല.
ഇതെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് കളക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥന് തലേദിവസം പ്രദേശം സന്ദര്‍ശിച്ച് വിലയിരുത്തണം. സുരക്ഷ ഉറപ്പുവരുത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്കി. 8, 9, 10 തീയതികളില്‍ വൈകിട്ടും വെളുപ്പിനുമായി നടക്കുന്ന വെടിക്കെട്ടിനു ശേഷം ജില്ലാ ഭരണകൂടം വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കണം. ഇന്നാണ് വടക്കേ ചേരുവാരം താലപ്പൊലി, നാളെ തെക്കേ ചേരുവാരം താലപ്പൊലിയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: