കല്‍പ്പറ്റ: യത്തീംഖാനയുടെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഏഴ് വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിച്ച സംഭവത്തില്‍ ആറ് പ്രതികളെയും 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും.
കഴിഞ്ഞ ദിവസം രാത്രി പ്രതികളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. ചില പെണ്‍കുട്ടികളുടെ ഫോട്ടോ പ്രതികള്‍ എടുക്കുന്നതായി പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കും. പോക്സോ വകുപ്പ് അടക്കം 11 കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുട്ടികള്‍ ഹോസ്റ്റലില്‍ നിന്നും പുറത്തുപോകുമ്പോള്‍ വാര്ഡന് അടക്കമുള്ളവര്‍ കൂടെയുണ്ടാകണമെന്നാണ് നിയമം. എന്നാല്‍ യത്തീംഖാനയില്‍ ആരും ഉണ്ടായിരുന്നില്ല. ഈ അശ്രദ്ധയാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് സാമൂഹ്യനീതി വകുപ്പ് അനുമാനിക്കുന്നത്. യത്തീംഖാനയില്‍ കുട്ടികള്‍ക്ക് സൗഹൃദാന്തരീഷം ഉണ്ടായിരുന്നില്ലെന്നും സാമൂഹ്യനീതി വകുപ്പ് വിലയിരുത്തുന്നു.
സൗഹൃദാന്തരീക്ഷം ഉണ്ടായിരുന്നുവെങ്കില്‍ പീഡനം തുടങ്ങി രണ്ട് മാസമായിട്ടും കുട്ടികള്‍ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കില്ലായിരുന്നു. ബാലനീതി പ്രകാരമുള്ള മുഴുവന്‍ കാര്യങ്ങളും യത്തീംഖാന അധികൃതര്‍ പാലിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പുതുതായി ചുമതല ഏല്ക്കുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇക്കാര്യങ്ങളെല്ലാം പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: