പാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിച്ച എസ്ഐയെ അന്വേഷണ ചുമതലയിൽനിന്നു മാറ്റി. നാർക്കോട്ടിക് ഡിവൈഎസ്പി എം.ജെ. സോജന് അന്വേഷണ ചുമതല നൽകി. അന്വേഷണത്തിൽ വീഴ്ചപറ്റിയോ എന്ന് അന്വേഷിക്കാനും ആഭ്യന്തരവകുപ്പ് നിർദേശം നൽകി.
കേസിലെ റിപ്പോർട്ടു മുഴുവൻ മലപ്പുറം എസ്പിക്ക് മൂന്നു ദിവസത്തിനുള്ളിൽ കൈമാറണമെന്നും നിർദേശിച്ചു. വാളയാറിലെ ശെല്‍വപുരത്ത് ആദ്യ കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള പരാതി പോലീസ് ലാഘവ ബുദ്ധിയോടെ കണ്ടെന്ന് ആദ്യമേ വിമര്‍ശനം ഉണ്ടായിരുന്നു. വാളയാര്‍ സംഭവത്തിലെ പ്രതികള്‍ ഭരണപക്ഷക്കാരായതിനാല് അവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നില്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതൊരു ആത്മഹത്യയാണ് എന്ന് വരുത്തിതീര്‍ക്കാനായിരുന്നു പോലീസ് തുടക്കം മുതല്‍ ശ്രമിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: