തിരുവനന്തപുരം: തനിക്കെതിരെ വ്യാജ വാര്‍ത്ത നല്കിയ മാധ്യങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഒരു ബിജെപി പ്രവര്ത്തകന് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും എന്നാല്‍ ചികിത്സയിലുണ്ടായ പിഴവ് മൂലം ഇയാളുടെ ആരോഗ്യനില വഷളാക്കുകയും ചെയ്ത സംഭവത്തിലാണ് കെ.സുരേന്ദ്രനെ നേരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
മഞ്ഞപത്രങ്ങളിലെ മലിനജല്പനങ്ങള്ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അശ്ലീലം വിളന്പുന്ന ശിഖണ്ഡികള്‍ക്കും മറുപടിപറഞ്ഞ് സമയം കളയുന്നതില്‍ കാര്യമില്ലെന്നറിയാം. എന്നെ ആക്ഷേപിക്കുന്നതിലൂടെ എന്തെങ്കിലും പ്രത്യേകസുഖം അത്തരക്കാര്‍ക്കു കിട്ടുന്നെങ്കില്‍ അതായിക്കോട്ടെ എന്നും കരുതിയതാണ്. എന്നാല്‍ അതൊരവസരമായി കണക്കാക്കി എന്തും പറയാമെന്ന് ചിലര്‍ കരുതുന്നതു ശരിയല്ലല്ലോ. കാര്യങ്ങള്‍ നേര്‍ക്കുനേര്‍ പറയുന്നതും മുന്നില്‍ നിന്നു യുദ്ധം ചെയ്യാനുമേ ഞാന്‍ ശീലിച്ചിട്ടുള്ളൂ. അതിന് ഉറപ്പുള്ള ഡി. എന്‍. എ യുടെ കരുത്തുവേണം. അതില്ലാത്തവരാണ് വളച്ചുകെട്ടിപ്പറയുന്നത്.
1)രോഗിയുടെ പേരു പറഞ്ഞ് ഒരു ബി. ജെ. പി ജനറല്‍ സെക്രട്ടറി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചു.
2) പ്രശ്നത്തില്‍ ആര് എസ് എസ് ബിജെപി നേതൃത്വം നേതാവിനെ താക്കീതു ചെയ്തു.
3) നേതാവ് ഭീഷണിപ്പെടുത്തിയതിന്രെ ശബ്ദരേഖ ആശുപത്രി അധികൃതര്‍ നേതാക്കള്‍ക്കു നല്കി.
4) ഈ നേതാവ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിസ്സാരവോട്ടുകള്‍ക്കു തോററയാള്‍.
കഴിഞ്ഞ മൂന്നു ദിവസമായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ഇങ്ങനെയാണ്. മംഗളം പത്രത്തിന്രെ തിരുവനന്തപുരം ലേഖകനാണ് ഈ കഥ ആദ്യം എഴുതിയത്. പിന്നീട് അതേ വാര്‍ത്ത എന്രെ പേരും ഫോട്ടോയും വെച്ച് ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ നികേഷിന്രെ റിപ്പോര്‍ട്ടര്‍ ചാനലും വാര്‍ത്ത തട്ടിവിട്ടു.മററാരുടെയോ ചട്ടുകമായി ഈ നുണക്കഥ മെനഞ്ഞു വിട്ട മംഗളം ലേഖകന്‍ എന്രെ സംഭാഷണത്തിന്രെ ശബ്ദരേഖയുണ്ടെന്ന് പറഞ്ഞത്രേ.
എങ്കിലെന്തുകൊണ്ട് എന്രെ പേരുപറഞ്ഞ് വാര്‍ത്ത നല്കിക്കൂടാ? പുതിയ ചാനല്‍ തുടങ്ങിയതല്ലേ. നല്ലൊരു കോളു കിട്ടിയതല്ലേ. അതങ്ങു പുറത്തു വിട്ടുകൂടെ? നല്ല റേററിംഗ് കിട്ടില്ലേ തുടക്കത്തില്‍ തന്നെ. എനിക്കെതിരെ കിട്ടുന്ന ഏററവും നല്ല തെളിവ് അതല്ലേ?
ഇനി സംഭവത്തിന്രെ നിജസ്ഥിതിയിലേക്കു വരാം. ഒരു പാര്‍ട്ടി പ്രവര്ത്തകന് ഒരു മൈനര്‍ സര്‍ജറിക്കുവേണ്ടി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ചികില്‍സാ പിഴവുമൂലം അസുഖം ഗുരുതരമായി. അത്യാസന്ന നിലയിലായ അദ്ദേഹത്തെ വേറൊരാശുപത്രിയില് പ്രവേശിപ്പിച്ചു. ഒന്നിലധികം സര്‍ജ്ജറി വേണ്ടി വന്നു. ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. ഇനിയും ഒരുപാട് കാലം ചികില്‍സ നടത്തിയാലേ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാനാവൂ. പ്രശ്നം പാര്‍ട്ടി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആശുപത്രി അധികൃതരുമായി സംസാരിച്ചു. വളരെ സൗഹാര്‍ദ്ദപരമായി പ്രശ്നപരിഹാരവുമുണ്ടായി. ഇതിലൊരിടത്തും ഞാന്‍ നേരിട്ട് ആരുമായും സംസാരിച്ചിട്ടില്ല കാരണം അതിന്രെ ആവശ്യമില്ലാതെ തന്നെ പ്രശ്നം തീര്‍ന്നതാണ്.
പിന്നെ ഇത്രയും നീചമായ ഒരു വാര്‍ത്ത പടച്ചു വിട്ട മംഗളത്തിലെ ലേഖകന്‍ കോഴിക്കോട്ടെ റിപ്പോര്‍ട്ടറോടെങ്കിലും ചോദിക്കാമായിരുന്നില്ലേ ആരാണ് ആ രോഗിയെന്നെങ്കിലും. ഞാന്‍ പണം തട്ടാന്‍ ശ്രമിച്ചു എന്ന് പറയുന്നത് വെറും ഒരു രോഗിയുടെ പേരിലല്ല. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടായിരിക്കേ രണ്ടു ടേം എന്രെ സഹഭാരവാഹി ആയ വ്യക്തി കഴിഞ്ഞ കാല് നൂററാണ്ടു കാലമായി ഏററവും അടുപ്പമുള്ള പാര്‍ട്ടി പ്രവര്ത്തകന് നിയമസഭാതെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഊണും ഉറക്കവുമൊഴിഞ്ഞ് എന്നോടൊപ്പം നടന്നയാള്‍ അങ്ങനെയൊരാളുടെ പേരു പറഞ്ഞ് ഞാന്‍ പണം തട്ടി എന്നു പറയാന്‍ അത്രയും നികൃഷ്ടമായ മനസ്സുള്ളവര്‍ക്കേ കഴിയൂ. രാഷ്ട്രീയ വിരോധം തീര്‍ക്കുന്നത് ഇത്രയും മനുഷ്യത്വരഹിതമായ വാര്‍ത്തകള്‍ നല്‍കിയല്ല.
ലേഖകന്‍ ഒരു സി. പി. എം സഹയാത്രികനായതുകൊണ്ടു പറഞ്ഞതല്ല. അടിയുറച്ച സി. പി. എം പ്രവര്‍ത്തകരായ പല കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരാരും ഈ വാര്‍ത്ത കൊടുക്കാത്തതുകൊണ്ടാണ് തിരുവനന്തപുരം ലേഖകനെക്കൊണ്ട് ഈ പണി ചെയ്യിച്ചത്.
അപകീര്‍ത്തികരമായ വാര്‍ത്ത നല്കിയ എല്ലാവര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസയച്ചു മുങ്ങുന്ന പതിവ് എനിക്കില്ല. വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും.
ഇത്തരം വാര്‍ത്തകളിലൂടെ എന്നെ നിശബ്ദനാക്കാമെന്നു കരുതുന്നവര്‍ക്കു തെററിപ്പോയി. അനീതിക്കെതിരായ പോരാട്ടം കൂടുതല്‍ കരുത്തോടെ തുടരുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: