സിഡ്നി: ആസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജനായ വ്യാജ ഡോക്ടര്‍ രോഗികളെ ചികിത്സിച്ചത് 11 വര്‍ഷം. 2003 മുതല്‍ 2014 വരെ ന്യൂ സൗത്ത് വെയില്‍സിലാണ് ശ്യാം ആചാര്യ അധികൃതരെയും ജനങ്ങളെയും ഒരുപോലെ കബളിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ രാജ്യം വിട്ടു.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ അധികൃതരെ കബളിപ്പിച്ചതെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ മന്ത്രി ബ്രാജ് ഹസാര്‍ഡ് അറിയിച്ചു. ഇന്ത്യയില്‍ മുന്‍പ് പ്രവര്‍ത്തിച്ച ശരങ്ക് ചിതാലെ എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഓസ്ട്രേലിയന്‍ പൗരത്വവും നേടി. 30,000 ആസ്ട്രേലിയന്‍ ഡോളര്‍ (12,47, 570 രൂപ) പിഴ ഈടാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചതിനു പിന്നാലെ വ്യാജ പാസ്പോര്‍ട്ടും മറ്റ് രേഖകളും ഉപയോഗിച്ച് ശ്യം രാജ്യം വിട്ടു. സിഡ്നിയിലെ രണ്ട്, തീര മേഖലയിലെ രണ്ട് ആശുപത്രികളിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: