ബീജീങ്: വലിയൊരു ദുരന്തം ഒഴിവാക്കാന്‍ ഉത്തര കൊറിയ ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ചൈന. കഴിഞ്ഞ ദിവസം നാല് മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഈ ആഹ്വാനവുമായി രംഗത്തെത്തിയത്. രാജ്യാന്തര ഉപരോധങ്ങള്‍ കാറ്റില്‍ പറത്തി കൊറിയയുടെ നടപടി.
ദക്ഷിണ കൊറിയയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ അമേരിക്ക ഒരുങ്ങിയതിന് പിന്നാലെയാണ് ഉത്തര കൊറിയ മിസൈലുകള്‍ പരീക്ഷിച്ചത്. ഉത്തര കൊറിയ പരീക്ഷിച്ച നാല് മിസൈലില്‍ മൂന്നും ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് പതിച്ചത്.
മേഖല പുതിയൊരു ഭീഷണിയിലേക്ക് കടന്നിരിക്കുകയാണെന്ന് ഇതേ തുടര്‍ന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പറഞ്ഞു. പ്രദേശത്തെ അസ്ഥിരപ്പെടുത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: