ഗുരുവായൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. കുംഭമാസത്തിലെ പൂയം നക്ഷത്രമായ ബുധനാഴ്ച്ച സന്ധ്യക്ക് ആചാര്യവരണ ചടങ്ങുകള്‍ക്കുശേഷമാണ് കൊടിയേറ്റ ചടങ്ങ് നടന്നത്. തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് കൊടിയേറ്റി.
ഉത്സവത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്ത് ശിവേലിക്ക് എഴുനള്ളിക്കാനായി ആനകളെ നല്‍കിയരുന്നത് കൊച്ചിരാജാവായിരുന്നു. കൊച്ചിമഹാരാജാവും, സാമുതിരി രാജാവും തമ്മിലുള്ള അകലുകയും പരസ്പരം സഹകരിക്കാതാകുകയും ചെയ്തതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുനള്ളിക്കാന് ആനയെ ലഭിക്കാതാകുകയും ചെയ്തു. ആ ഉത്സവദിവസം രാവിലെ ആനയില്ലാതെ ശീവേലി നടത്തേണ്ടിവന്നു. അതേദിവസം തന്നെ വൈകുനേരമായപ്പോഴേക്ക് കൊച്ചി രാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന തൃക്കണാ മതിലകം ക്ഷത്രത്തില്‍ നിന്നും ആനകള്‍ ഗുരുവായൂരിലേക്കോടിയെത്തി.
അതിനെ അനുസ്മരിക്കുന്ന ചടങ്ങായിട്ടാണ് ഇപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറ്റനാളില് രാവിലെ നടക്കുന്ന ശീവേലിക്ക് ആനയില്ലാത്ത ചടങ്ങായി ”ആനയില്ലാശീവേലി” നടക്കുന്നത്.
അന്ന് വൈകീട്ട് തൃക്കണാമതിലകം ക്ഷേത്രത്തില്‍ നിന്നും എഴുന്നെള്ളിപ്പിനായി നിന്നിരുന്ന ആനകള്‍ കുടമണികള്‍ കിലുക്കി ശ്രീ ഗുരുവായൂരപ്പന്റെ തിരുമുറ്റത്തേക്ക് ഓടിവന്ന സ്മരണ പുതുക്കുന്നതിന് വേണ്ടിയാണ് ഉത്സവദിവസം ഗുരുവായൂരില്‍ ആനയോട്ടവും നടക്കുന്നത്.
ഉത്സവ കൊടിയേററ്റദിവസം മാത്രമാണ് ആനയില്ലാ ശീവേലി ആചരിക്കുന്നത്.ക്ഷേത്രോത്സവം തുടങ്ങിയതോടെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ക്ക് തുടക്കമായി.
രാവിലെ ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി ‘ തങ്കതിടമ്പ് കൈകളിലേന്തി മൂന്നുപ്രദക്ഷിണം നടന്ന് ശീവേലി പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: