ഗുരുവായൂര്‍: 52 ഗജസമ്പത്തുകളുള്ള ശ്രീഗുരുവായൂരപ്പന്, ആചാരപ്പെരുമയില്‍ ഇന്നലെ ആനയില്ലാ ശീവേലി നടന്നു. ഉത്സവാഘോഷത്തിന്റെ ആരംഭം കുറിച്ച ഇന്നലെയാണ് ഐതിഹ്യപെരുമയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് ആനയില്ലാ ശീവേലി നടന്നത്.
ക്ഷേത്രത്തില്‍ 52-ആനകള്‍ സ്വന്തമായി ഉണ്ടായിരുന്നിട്ടും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉത്സവാരംഭ ദിവസം ആനയെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആനയില്ലാതെ നടത്തിയ ശീവേലി ചടങ്ങിന്റെ സ്മരണ ഉണര്‍ത്തിയാണ് ഇപ്പോഴും ഉത്സവത്തിന്റെ തുടക്കദിവസം രാവിലേയുള്ള ശീവേലി ചടങ്ങ് ആനയില്ലാതെ നടത്തുന്നത്.
കഴകക്കാരായ വരിയര്‍ കുടുംബത്തിലെ അംഗങ്ങള്‍ വെള്ളികുത്തുവിളക്കുകളില്‍ ദീപംതെളിയിച്ച് ശീവേലിക്ക് അണി നിരന്നപ്പോള്‍, ശാന്തിയേറ്റ കീഴ്ശാന്തി കീഴേടം രാമന്‍നമ്പൂതിരി ശ്രീഗുരുവായൂരപ്പന്റെ ചൈതന്യപൂര്‍ണ്ണമായ തങ്കതിടമ്പ് കരങ്ങളിലേറ്റി മാറോട് ചേര്‍ത്ത് പിടിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വലംവെച്ച് ചടങ്ങ് നടത്തി. നാമജവും, വാദ്യവും ശ്രീ ഗുരുവായൂരപ്പന്റെ ആനയില്ലാ ശീവേലിക്ക് അകമ്പടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: