തൊടുപുഴ: കരിങ്കുന്നം വില്ലേജില്‍ ഒറ്റല്ലൂര്‍ കരികിലം തോടിന് കുറുകെ മൈനര്‍ ഇറിഗേഷന്‍
വകുപ്പ് നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെ മറവില്‍ സ്വകാര്യ വ്യക്തി തോട് കയ്യേറി സ്ഥലം കൈവശപ്പെടുത്താന്‍ നീക്കം നടത്തുന്നു.
മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെയും പഞ്ചായത്തിലെയും ചില ഉദ്യോഗസ്ഥരും കരാറുകാരനും ഒത്താശ ചെയ്ത് കരിങ്കല്‍ക്കെട്ട് നിര്‍മ്മിച്ച് തോടിന്റെ ഗതിമാറ്റി മണ്ണിടിച്ച് നിരത്തി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ഭൂമി കൂട്ടിച്ചേര്‍ക്കുകയാണ്. സെന്റിന് ലക്ഷങ്ങള്‍ വിലയുള്ള 30 സെന്റോളം ഭൂമിയാണ് ഇത്തരത്തില്‍ കൈയ്യേറുന്നത്. 23 മീറ്റര്‍ വീതിയുളള തോട് പുറമ്പോക്കിന്റെ 18 മീറ്ററും കൈയേറിക്കഴിഞ്ഞു.
കരിങ്കുന്നം വില്ലേജ് ഓഫീസര്‍ തൊടുപുഴ തഹസില്‍ദാര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
കന്യാമല, മറ്റത്തിപ്പാറമല മലകളില്‍ നിന്നും ഉത്ഭവിച്ച് ഒഴുകുന്ന കരികിലം തോട്ടില്‍ ആറു മാസത്തോളമാണ് നീരൊഴുക്ക് ഉള്ളത.് 2015 ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഈ തോട്ടില്‍ ആറ് മീറ്ററോളം പൊക്കത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകുകയും തോടിന്റെ കക
രയില്‍ താമസിക്കുന്ന ആളുകളുടെ വീടുകളില്‍ വെള്ളം ഇരച്ചുകയറി നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുള്ളതാണ്. തോട് കയ്യേറുന്നതിനെതിരേ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനും പഞ്ചായത്ത് അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും ആയത് അവര്‍ അവഗണിക്കുകയാണുണ്ടായത്. പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്ന വിധം തോടിന്റെ ഗതിമാറ്റി കല്‍ക്കെട്ട് നിര്മ്മിച്ചിരിക്കുന്നതുമൂലം പ്രായമായവരും കൊച്ചുകുട്ടികളുമുള്പ്പെടെ താമസക്കാരായ എട്ടോളം കുടുംബങ്ങള്‍ ഭീതിയിലാണ്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സ്വക്യാര്യവ്യക്തിക്ക് ഭൂമി കയ്യേറുവാന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് നടത്തുന്ന നീക്കം സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും തോടു കയ്യേറി കല്‍ക്കെട്ട് നിര്‍മ്മിച്ച് മണ്ണിട്ടു നികത്തിയ ഭാഗം പൊളിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും പരിസരവാസികള്‍ ആവശ്യപ്പെട്ടു. ഷാജി മാത്യു മുല്ലക്കരി, ബാബു പോള്‍, ഇ.എന്‍ പ്രഭാകരന്, ഇ.കെ ദാമോദരന്‍ എന്നിവര്‍ പരാതിയുമായി രംഗത്തുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: