ഡുനെഡിന്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തിട്ടുണ്ട്. ഡീന്‍ എല്‍ഗാറിന്റെ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച നിലയിലെത്തിച്ചത്. എല്‍ഗാര്‍ 128 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു. 38 റണ്‍സുമായി ബാവുമ ഒപ്പം.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക തുടക്കത്തിലെ തകര്‍ച്ചക്കുശേഷമാണ് കരകയറിയത്. ഒരുഘട്ടത്തില്‍ 3ന് 22 എന്ന നിലയില്‍ തകര്‍ന്ന അവരെ നാലാം വിക്കറ്റില്‍ എല്‍ഗാറും ക്യാപ്റ്റന്‍ ഡുപ്ലെസിസും (52) ചേര്‍ന്ന് നേടിയ 126 റണ്‍സിന്റെ കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സ്കോര്‍ 148 എത്തിയപ്പോള്‍ ഡുപ്ലെസിസിനെ നീഷമിന്റെ പന്തില്‍ ബൗള്‍ട്ട് പിടികൂടി.
അപരാജിതമായ അഞ്ചാം വിക്കറ്റില്‍ എല്‍ഗാറും ബാവുമയും ചേര്‍ന്ന് 81 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കുക്ക് മൂന്ന് റണ്‍സെടുത്തും ഹാഷിം ആംല (1), ജെ.പി. ഡുമ്നി (1) എന്നിവരാണ് മികച്ച പ്രകടനം നടത്താന്‍ കഴിയാതെ പുറത്തായത്. ന്യൂസിലാന്‍ഡിനായി വാഗ്നര്‍ രണ്ടും ബൗള്‍ട്ട്, നീഷം എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: