കുറവിലങ്ങാട്: ബൈക്ക് അപകടത്തില്‍ ജീവന് പൊലിഞ്ഞ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും ലേബര്‍ ഇന്ത്യ വിടനല്‍കി. കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൂവരുടെയും മൃദദേഹങ്ങള്‍ ലേബര്‍ ഇന്ത്യ സ്കൂളില്‍ പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍ അലമുറയിട്ടുകരയുന്ന സഹപാഠികളെ ആശ്വസിപ്പിക്കുവാന്‍ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും നന്നേ പാടുപെട്ടു.
ചേതനയറ്റ തങ്ങളുടെ മൂന്നു കുട്ടുകാരും യാത്രയായ നിമിഷമോര്‍ത്ത് വിദ്യാര്‍ത്ഥികള്‍ വിങ്ങിപ്പൊട്ടി. മൂവരുടെയും മൃദദേഹത്തോടൊപ്പം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ലേബര്‍ ഇന്ത്യാ അധികൃതരും വീടുകളിലേക്ക് അനുഗമിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 1.45 ഓടെ പരീക്ഷയ്ക്ക് ശേഷം അഞ്ചുപേരടങ്ങുന്ന സംഘം പാലായ്ക്ക് സിനിമ കാണുന്നതിനായി യാത്രതിരിച്ചത്.
തിരികെ മരങ്ങാട്ടുപിള്ളിയിലേക്ക് വരുന്നവഴിയ്ക്കാണ് ഇല്ലിക്കത്താഴ വളവില്‍ വച്ച് മൂവരും അപടത്തില്‍ പെട്ടത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആദ്യം സ്കൂളിലെത്തിച്ചത് കൊല്ലം മുണ്ടക്കല്‍ സ്വദേശിയും ലേബര്‍ ഇന്ത്യ കോളേജിലെ കമ്മ്യൂണിക്കേറ്റിവ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ലസ്റ്റര്‍ ഫര്‍ണാണ്ടസിന്റെ മൃതദേഹമായിരുന്നു. മരങ്ങട്ടാപിള്ളി സെന്റ് ഫ്രാന്‍സീസ് അസീസി പള്ളി വികാരി ഫാ.ജോര്‍ജ് വഞ്ചിപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി.
തുടര്‍ന്നാണ് മറ്റ് രണ്ടുകുട്ടികളുടെയും മൃതദേഹം ലേബര്ഇന്തയിലേക്ക് എത്തിച്ചത്. മരണമടഞ്ഞ വിനു തോമസ് ഒന്നാം ക്ലാസ് മുതല്‍ ലേബര്‍ ഇന്ത്യയില്‍ പഠിച്ചുവരികയായിരുന്നു.
സി.ബി.എസ്.സി. ഹൈ സ്കൂള്‍ തലം മുതല്‍ സ്പോര്‍ടിസ് ധാരാളം സമ്മാനങ്ങള്‍ വിനു നേടിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസത്തിലും മികച്ച സ്പോര്‍ട്സ് താരമായിരുന്നു റാന്നി സ്വദേശിയായ വിനു തോമസ് (19). സൈക്കോളി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ അശ്വിന് വിശ്വനാഥ് (20) കോളേജിലെ പഠനകാര്യത്തില്‍ മികച്ച നിലവാരമാണ് കാഴ്ചവച്ചിരുന്നത്. അശ്വിന്റെ സംസ്കാരം കൊല്ലം ആയുര്‍ അഗമണ് തെക്കേചെരുവിലെ വീട്ടുവളപ്പില്‍ നടത്തി. ദുഃഖം അണപൊട്ടിയ അന്തരീക്ഷത്തില്‍ നൂറുകണക്കിന് ജനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ചേതനയറ്റ ശരീരം ഒരുനോക്ക് കാണുവാന്‍ ലേബര്‍ ഇന്ത്യയിലേക്ക് ഓടിയെത്തി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, തൃതല പഞ്ചായത്തംഗങ്ങള്‍, മോന്‍സ് ജോസഫ് എം. എല്‍.എ., ലേബര്‍ ഇന്ത്യ ചെയര്മാന് ജോര്‍ജ് കുളങ്ങര, സഫാരി ചാനല്‍ എംഡി സന്തോഷ് ജോര്‍ജ് കുളങ്ങര, ലേബര്‍ ഇന്ത്യ സ്കൂള്‍ ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, പ്രിന്‍സിപ്പള്‍ സുജ കെ. ജോര്‍ജ്, കോളേജ് പ്രിന്‍സിപ്പള്‍ ഡോ.മുരളി വല്ലഭന് തുടങ്ങി നിരവധി പേര് അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: