കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളിക്ക് സമീപം ഇല്ലിക്കത്താഴെ വളവില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ ബൈക്കപകടത്തില്‍ മരണപ്പെടുവാനുള്ള പ്രധാന കാരണം അമിതവേഗവും അശ്രദ്ധയുമാണെന്നാണ് പ്രാധമിക വിലയിരുത്തല്‍. ചൊവ്വാഴ്ച ഉച്ചവരെ ലേബര്‍ ഇന്ത്യ കോളേജില്‍ നടന്ന പരീക്ഷയ്ക്ക് ശേഷം അഞ്ചുപേരടങ്ങുന്ന സംഘം രണ്ടു ബൈക്കുകളിലായി പാലായ്ക്ക് സിനിമ കാണുവാന്‍ യാത്രതിരിച്ചു. സിനിമയ്ക്ക് ശേഷം വൈകുന്നേരം 5.30 തോടെ മരങ്ങാട്ടുപള്ളിയിലേക്ക് തിരിച്ചുവരുന്ന വഴിക്ക് റോഡരികിലെ ഭിത്തിയിലിടിച്ച് തെറിച്ച ബൈക്ക് സമീപത്തെ പുരയിടത്തിലെ മരത്തിനും ഭിത്തിക്കുമിടയിലായി കുടുങ്ങിയ നിലയിലാണ് കാണപ്പെട്ടത്. അപകടത്തില്‍ മൂവരും റോഡിലേക്ക് തെറിച്ചുവീണിരുന്നു. അഞ്ചുപേരടങ്ങുന്ന സംഘത്തിലെ അനൂപിന്റേതാണ് അപകടത്തില്‍പെട്ട ബുള്ളറ്റ് ബൈക്ക്. സിനിമയ്ക്ക്ശേഷം തിരിച്ചുപോരുവാന്‍ സമയം അനൂപിന്റെ ബൈക്ക് മരണമടഞ്ഞ ലെസ്റ്റര്‍ ഓടിക്കുവാന്‍ മേടിച്ചു. ലസ്റ്റ്ന്റെ ബൈക്ക് അനൂപിനും കൈമാറി. പിന്നിലായി അശ്വിനും വിനുവിനെയും കയറ്റി ലെസ്റ്റര്‍ ബൈക്കുമായി യാത്രതിരിച്ചു. യാത്രാമദ്ധ്യേ കൂട്ടുകാര്‍ യാത്രചെയ്തിരുന്ന ബൈക്കിനെ ഓവര്‍ടേക്ക് ചെയ്ത് അമിത വേഗത്തില്‍ ലെസ്റ്റര്‍ ബൈക്ക് ഓടിച്ച് പോകവേയാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: