മരങ്ങാട്ടുപിള്ളി: ബൈക്ക് അപകടത്തില്‍ തെറിച്ചുവീണ മൂന്ന് വിദ്യാര്‍ത്ഥികള്‍ റോഡില്‍ കിടന്ന് ജീവനുവേണ്ടി പിടയുമ്പോള്‍ കരുണകാട്ടാതെ വാഹന ഉടമകള്‍. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കിട്ടാതെ വലഞ്ഞു. അപകടം നടന്ന് ഏകദേശം 20 മിനിട്ടോളം വിദ്യാര്‍ത്ഥികള്‍ റോഡില്‍ കിടന്നു. കുറവിലങ്ങാട് പാലാ റോഡില്‍കൂടി വന്ന നിരവധി വാഹനങ്ങള്‍ക്ക് നാട്ടുകാര്‍ കൈനീട്ടി. ആര്‍ക്കും പരിക്കേറ്റവരോട് കരണ തോന്നിയില്ല. തുടര്‍ന്ന് അതുവഴിവന്ന ഒരുകാറില്‍ ഗുരുതരമായി പരിക്കേറ്റ വിനു മാത്യുവിനെ കയറ്റി. പുനലൂര്‍ക്ക് പോവുക യായിരുന്ന ശരണ്യാബസ് നാട്ടുകാരുടെ കൂട്ടംകണ്ട് നിര്‍ത്തി. വിദ്യാര്‍ത്ഥികളെ ഡ്രൈവറും കണ്ടക്ടറും നാട്ടുകാരായ തൈക്കൂട്ടത്തില്‍ നിഖില്‍ ലാല്‍, സഹോദരന് സബിന്‍ലാല്‍, മാന്‍വെട്ടം സ്വദേശി സജിത്ത് വിജയ എന്നിവരുടെ സഹായത്തോടെ ബസില്‍ കയറ്റി പാലാ താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു.
പാലാ നഗരത്തിലൂടെ ലൈറ്റുമിട്ട് ബസ് പാഞ്ഞുവരുന്നത് കണ്ട പാലാ ടൗണിലെ ഡ്രൈവര്‍മാരും പോലീസും ഗവണ്മെന്റ് താലൂക്ക് ആശുപത്രിയുടെ മുന്പില് പാഞ്ഞെത്തി. ബസില്‍നിന്നും ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ ഇറങ്ങേണ്ടവര്‍ പോലും ആശുപത്രിയില്‍ ഇറങ്ങാന്‍ മനസ്സ് കാണിച്ചു. നാടുനീളെ ട്രാഫിക് ബോധവത്ക്കരണവും ക്ലാസുകളും ഡ്രൈവര്‍മാര്‍ക്കായി നടക്കുമ്പോഴാണ് അപകടത്തില്‍പെട്ട് ചേരയില്‍ കുളിച്ച് നടുറോഡില്‍ കിടന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടയാന്‍ ഇടയായത്. രക്ഷാപ്രവര്‍ത്തകര്‍ അഭ്യാര്ത്ഥിച്ചിട്ടും വാഹനം നിര്‍ത്താതെ നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നു പോയത്. സംഭവം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ മരങ്ങാട്ടുപള്ളി എസ്ഐ മോഹനന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച് ഉടന്‍തന്നെ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചേ ഇരുവരും മരണത്തിന് കീഴടങ്ങി. യഥാസമയം അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ മൂവരുടെയും ജീവന് രക്ഷിക്കാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: