വടകര: എട്ട് വര്‍ഷമായി തെരുവില്‍ കഴിയുന്ന അപ്പുക്കുട്ട കുറുപ്പിന് വടകര താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി തുണയായി. ഭാര്യയും മകനും വീട്ടില്‍ നിന്നും ഇറക്കിവിട്ടതിനെത്തുടര്ന്നായിരുന്നു തെരുവില്‍ അഭയംതേടിയത്. കല്ലാച്ചി സ്വദേശി അപ്പുക്കുട്ട കുറുപ്പ് എട്ട് വര്‍ഷമായി വടകരയിലെ തെരുവില്‍ കഴിയുകയാണ്. വടകര പഴയബസ്സ്സ്റ്റാന്ഡിലെ പടിഞ്ഞാറ് ഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ അന്തിയുറങ്ങാനെത്തുന്ന ഇയാള്‍ നേരം പുലരുന്നതിന് മുമ്പായി ഏതെങ്കിലും ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടും. വൈകുന്നേരം വരെ ക്ഷേത്ര സന്നിധിയില്‍ ചിലവഴിച്ച ശേഷം സന്ധ്യയോടെ വീണ്ടും പഴയബസ്സ്സ്റ്റാന്ഡിലേക്ക് എത്തും. കൃത്യമായ ഭക്ഷണമോ അസുഖം ബാധിച്ചാല്‍ ചികിത്സയോ ലഭിക്കാത്തതിനാല്‍ നരകയാതനയാണ് ഇദ്ദേഹം അനുഭവിച്ചത്. ഈ കാലയളവില്‍ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും മറ്റേ കണ്ണിന്റെ കാഴ്ച പാതിയും നഷ്ടപ്പെട്ടിരിക്കുകയാണ്. പിതാവിന്റെ ദയനീയ അവസ്ഥ പല തവണ പലരും ശ്രദ്ധയില്‍ പെടുത്തിയിട്ടും മകനോ ഭാര്യയോ ഇക്കാര്യത്തില്‍ നടപടിയെടുത്തില്ലെന്നാണ് അപ്പുക്കുട്ടകുറുപ്പ് പറഞ്ഞത്. ഇയാളുടെ ദയനീയാവസ്ഥ വടകരയിലെ മാധ്യമപ്രവര്‍ത്തകരാണ് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതേ തുടര്‍ന്ന് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ജില്ലാ ചെയര്‍മാനും സബ് ജഡ്ജുമായ ആര്.എല്‍. ബൈജു നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ ഇദ്ദേഹത്തെ തെരുവില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി താലൂക്ക് പാരാലീഗല്‍ വളണ്ടിയറായ പി.എം. വിജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ താല്കാലികമായി തണല്‍ അഗതിമന്ദിരത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: