തലശ്ശേരി: കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി മുന്‍ വികാരി ഫാദര്‍ റോബിന് വടക്കുംചേരിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് നല്കിയ ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റഡി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതാണ് അപേക്ഷ ഇന്നത്തേക്ക് മാറ്റാന്‍ കാരണം.
നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത വടക്കുംചേരി ഇപ്പോള്‍ കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയിലില്‍ റിമാന്‍ഡിലാണ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുവേണ്ടി നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. റിമാന്‍ഡില്‍ കഴിയുന്ന വടക്കുംചേരിയെ കനത്ത പോലീസ് കസ്റ്റഡിയിലാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്. വടക്കുംചേരിയെ കാണാന്‍ നൂറുകണക്കിനാളുകളെത്തിയതിനാല് കോടതി വളപ്പിലും വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
അതേസമയം, കേസിലെ മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളായ കൃസ്തുരാജ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടെസ്സി ജോസ്, അഡ്മിനിസ്ട്രേറ്റര്‍ ഡോ. ആന്‍സി മാത്യു, ഡോ. ഹൈദരാലി എന്നിവര്‍ സമര്‍പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം പതിനാലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: