കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകന്റെ നടപടിയെ കുറിച്ച് റിട്ട.വനിതാ ജഡ്ജിന്റെ നേതൃത്വത്തിലുളള സംഘത്തെ കൊണ്ട് അന്വേഷിക്കാന്‍ തീരുമാനം.
ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം വൈസ് ചാന്‍സലര്‍ കെ.പി. അബ്ദുള്ഖാദറാണ് ഇന്നലെ ഉത്തരവ് നല്‍കിയത്. ഇടതുപക്ഷ സഹയാത്രികരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച വനിതാ പരാതി പരിഹാര സെല്ലിലെ അംഗങ്ങളെ കൊണ്ട് പരാതി അന്വേഷിപ്പിക്കാന്‍ രഹസ്യ നീക്കം നടന്നിരുന്നു. ഇത് വിവാദമായതോടെയാണ് പുതിയ തീരുമാനം. കുറ്റാരോപിതനായ അധ്യാപകന് ഇടതുപക്ഷ അധ്യാപക സംഘടനയുടെ പ്രവര്‍ത്തകനായതിനാല്‍ അന്വേഷണം പ്രഹസനമാക്കാനുളള നീക്കമാണ്നടന്നത്.
ഗണിതശാസ്ത്ര വിഭാഗം മേധാവിയായ ഡോ.ടി.വി. രാമകൃഷ്ണന് എതിരേയാണ് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഏതാനും ആഴച് മുന്‍പ് വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: