ന്യൂദല്‍ഹി: അനാഥാലയ വിദ്യാര്‍ഥികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നടപടി തുടങ്ങിയതായി കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. അനാഥാലയങ്ങള്‍, ജുവനൈല്‍ ഹോം, ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആധാര്‍ നിര്‍ബന്ധമാക്കും.
രാജ്യത്ത് 9,000 അനാഥാലയങ്ങളില്‍ ലക്ഷം വിദ്യാര്‍ഥികളുണ്ട്. സ്ഥാപനങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെ കാണാതാവുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവരെ പിന്തുടരാനും കണ്ടത്തൊനും ആധാര്‍ എളുപ്പമാകുമെന്ന് മേനക പറഞ്ഞു.
ജനനി സുരക്ഷ പദ്ധതിപ്രകാരം സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും ആനുകൂല്യം നല്കാന് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ തടയാന്‍, ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: