ശ്രീനഗര്‍: ജമ്മുകശ്മീര്‍ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. ലഷ്കര്‍ ഇ തൊയ്ബക്കാരായ ജഹാംഗിര്‍ ഗനയ്, ഷേര്ഗുജ്രി എന്നിവരാണ് കൊല്ലപ്പെട്ടത്.
വെടിവയ്പ്പിനിടിയില് പെട്ട ആമീര്‍ നസിര്‍ എന്ന 15 കാരനാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. രണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പുല്‍വാമ ബീഗം ബാഗ് ഗ്രാമത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നാസിര്‍. പരിക്കേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പുല്‍വാമ പദ്ഗംപോരയില്‍ ഭീകരര്‍ ഒളിച്ച് താമസിക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച്ച രാത്രി 2.30 മുതല്‍ സൈന്യം തെരച്ചില്‍ നടത്തിവരികയായിരുന്നു. പുലര്‍ച്ചെ 4.40ഓടെ ഭീകരര്‍ സുരക്ഷാസൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: