പരവൂര്‍: ഭൂതക്കുളത്ത് ആര്‍എസ്എസ് പ്രവര്ത്തകന് നേരെ വീണ്ടും ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണം ആര്‍എസ്എസ് സഹകാര്യവാഹ് രാകേഷ്കൃഷ്ണയുടെ സഹോദരന് രാജേഷിന് നേരെയാണ് ആക്രമണം നടന്നത്.
ഇന്നലെ രാത്രി ഏഴുമണിയോടെ ഭൂതക്കുളം ജങ്ഷനില്‍ നിന്ന രാജേഷിനെ ഇരുപത്തിയഞ്ചോളം വരുന്ന ഡിഫി പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായയെത്തി ക്രൂരമായി അക്രമിക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ രാജേഷ് നെടുങ്ങോലം രാമറാവു ആശുപത്രിയില്‍ ചികിത്സയിലാണ്. കമ്പിവടികൊണ്ട് തലയ്ക്ക് പിന്നില്‍ അടിക്കുകയും താഴെവീണ രാജേഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
രാകേഷ്കൃഷ്ണയുടെ നേരേ കഴിഞ്ഞദിവസം ഇതേ സംഘം ആക്രമണം നടത്തിയിരുന്നു. പൂതക്കുളം ആലിന്മൂട് ഭാഗത്തെ ഡിഫിക്കാരായ വിഷ്ണു, ബിജു, സഞ്ജയ്, അരുണ്‍ദേവ്, സിദ്ധാര്‍ത്ഥ് എന്നിവരടങ്ങുന്ന ഗുണ്ടാസംഘമാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കുറച്ചു ദിവസങ്ങളായി ഡിഫി ആക്രമണം പൂതക്കുളത്തും പരിസരപ്രദേശങ്ങളിലും തുടരുകയാണ്. നാട്ടുകാര്‍ ഒന്നടങ്കം ഭീതിയിലാണ്. രാജേഷിനെ ആക്രമിച്ചവര്‍ക്കെതിരെ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: