കാണ്‍പൂര്‍: ഭോപ്പാല്‍ പാസഞ്ചര്‍ ട്രെയിന്‍ സ്ഫോടനവുമായി ബന്ധമുള്ള രണ്ട് പേരെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റു ചെയ്തു. അസര്‍, മുഹമ്മദ് ഖാന് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ദല്‍ജിത്ത് സിങ് ചൗധരി അറിയിച്ചു.
അറസ്റ്റിലായിരിക്കുന്ന ഒരാള്‍ മുന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന സെയ്ഫുല്ല എന്ന ഭീകരനെ 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ സുരക്ഷാ സേന കൊലപ്പെടുത്തിയിരുന്നു. ഇയാളുടെ കൂട്ടാളികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കാണ്‍പൂര്‍ സ്വദേശിയായ സെയ്ഫുള്ള എന്ന ഭീകരനാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ലക്നൗ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: