മാവേലിക്കര: എബിവിപി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റ് കോട്ട ശ്രീശൈലം വിശാല്‍കുമാറി(19)നെ എന്‍ഡിഎഫുകാര്‍ കുത്തിക്കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്-1 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കേസില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍, ഇവരെ സംരക്ഷിച്ചവര്‍ ഉള്‍പ്പെടെ ഇരുപത് പ്രതികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. എണ്‍പതോളം സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പന്തളം മങ്ങാരം അംജത്ത് വിലാസത്തില്‍ നാസിം (21), പന്തളം കടയ്ക്കാട് സ്വദേശി അന്‍സാര്‍ ഫൈസല്‍ (20), പന്തളം കുരമ്പാല കടയ്ക്കാട് പത്മാലയത്തില്‍ ഷെഫീക്ക് (22) പന്തളം മങ്ങാരം ഹസീന മന്‍സിലില്‍ ആസിഫ് മുഹമ്മദ് (19), പുന്തല മണ്ണിലയ്യത്ത് ഷെമീര്‍ റാവുത്തര്‍ എം.എസ് (25) ഷെമീര്‍ റാവുത്തര്‍(20), ചെറുവല്ലൂര്‍ മന്നാത്തുവീട്ടില് അഫ്സല് (19), കൊല്ലകടവ് ആഞ്ഞിലിച്ചുവട് വരിക്കോലില്‍ തെക്കേതില്‍ താജെന്നുവിളിക്കുന്ന അല്‍ത്താജ് (20), പത്തനാപുരം നെടുംകുന്നം ഷംനാ മന്‍സിലില്‍ ഷിബിന്‍ ഹബീബ് (23) എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.
2012ന് ജൂലൈ 16ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍കോളേജ് കവാടത്തില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് എബിവിപി സ്വീകരണം നല്‍കവെയായിരുന്നു അക്രമം. സംഘടിച്ചെത്തിയ എന്‍ഡിഎഫ് സംഘം യാതൊരു പ്രകോപനവും കൂടാതെ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ കോളേജിനു മുന്പില് ആക്രമണം അഴിച്ചു വിട്ടത്.
വിശാലിനെ കുത്തിയ സംഘം കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വെണ്മണി ഉതിനില്‍ക്കുന്നതില്‍ തറയില്‍ വിഷ്ണുപ്രസാദ്(19), മുണ്ടന്‍കാവില്‍ ഭസ്മക്കാട്ടില്‍ എം.എസ്. ശ്രീജിത്ത്(20) എന്നിവരെ വെട്ടിയും പരിക്കേല്‍പ്പിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 17ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ സിഐ ആയിരുന്ന ആര്. ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: