ആലപ്പുഴ: യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് അനാസ്ഥ കാട്ടിയെന്ന് ആരോപിച്ച് അമ്മ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി. കളവംകോടം തിരുകുളത്തു വീട്ടില്‍ പ്രകാശന്റെ മകള്‍ ദീപികാ പ്രകാശിനെ(23) കഴിഞ്ഞ 26 നാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ കടക്കരപ്പള്ളി സ്വദേശിയായ യുവാവിനു ബന്ധമുണ്ടെന്നു കാട്ടിയാണ് അമ്മ രാധ പരാതി നല്‍കിയത്.
ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തതില്‍ പാകപ്പിഴകളുണ്ടായിട്ടുണ്ടെന്നും യുവാവിനെ രക്ഷിക്കാന്‍ പോലീസ് ബോധപൂര്‍വം ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്ന യുവതി കടക്കരപ്പള്ളി സ്വദേശിയുമായി പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്കി യുവതിയെ സാമ്പത്തികമായും ശാരീരികമായും ഇയാള്‍ ചൂഷണം ചെയ്തിരുന്നു.
ഫോണ്‍ വിളികള്‍ പരിശോധിച്ചാല്‍ യുവാവിന്റെ പങ്ക് തെളിയുമെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം ആരംഭിച്ചതായി എസ്ഐ സി.സി. പ്രതാപചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: