തൊടുപ
ുഴ: തൊടുപുഴ നഗരസഭയിലെ കെട്ടിട നിര്‍മ്മാണ വിഭാഗത്തില്‍ തിരുവനന്തപുരം ചീഫ് ടൗണ്‍ പ്ലാനര്‍ ഓഫീസിലെ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. തൊടുപുഴ നഗരസഭയില്‍ കെട്ടിട നിര്‍മ്മാണ അനുമതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികളും അഴിമതി ആരോപണങ്ങളും ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് പരിശോധന. വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഫയലുകള്‍ ഉള്‍പ്പെടെ പത്ത് ഫയലുകളാണ് വിജിലന്‍സ് പിടിച്ചെടുത്തിരിക്കുന്നത്.
ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വെങ്ങല്ലൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വകാര്യ വ്യക്തിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പ്രകൃതി സംരക്ഷണ വേദി പരാതി നല്‍കിയിരുന്നു. ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്)ന് പുറമെ സംസ്ഥാന മുഖ്യമന്ത്രി , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന്, വിജിലന്‍സ് ഡയറക്ടര്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിരുന്നു.
കെട്ടി
ട നിര്‍മ്മാണത്തിന് അനുമതി നല്കിയ നിലം സര്‍ക്കാര്‍ പുറംപോക്ക് കൂടി ഉള്പ്പെടുന്നതാണന്ന് നഗരസഭക്ക് ബോദ്ധ്യം വന്നിട്ടും പണി നിര്‍ത്തി വയ്പിക്കുന്നതിനോ, അനുമതി പിന്‍വലിക്കുന്നതിനോ നഗരസഭ അധികൃതര്‍ തയ്യാറായില്ല. സ്ഥലം വീണ്ടും അളന്ന് പുറംപോക്ക് ഭൂമി നിശ്ചയിച്ച് തരണമെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാര്‍ക്ക് കത്തു കൊടുക്കുക മാത്രമാണ് നഗരസഭ ചെയ്തത്. പൂര്‍ണ്ണമായും നിയമവിരുദ്ധമായ മാര്‍ഗ്ഗത്തിലൂടെയും അഴിമതിയിലൂടെയും നിര്‍മ്മാണ അനുമതി നല്കിയ നഗരസഭ അധികൃതര്‍ക്ക് എതിരെ വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയെങ്കിലും അതിന്മേലും അന്വേഷണങ്ങള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല.
കേസ് ഉള്ളതിനാണ് അന്വേഷണം നടത്താത്തത് എന്ന നിലപാടാണ് വിജിലന്‍സും സ്വീകരിച്ചിരിക്കുന്നത്. നഗരസഭയുടേയും റവന്യൂ വിഭാഗത്തിന്റേയും ഈ നടപടികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിനും പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുന്നതിനും ഹിന്ദു ഐക്യവേദിയും, പ്രകൃതി സംരക്ഷണ സമിതിയും തീരുമാനിച്ചിട്ടുണ്ട്.
നഗരസഭാ ഓഫീസിലെ കെട്ടിട നിര്‍മ്മാണ വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ ശേഖരിച്ചിട്ടുണ്ട്.
റെയ്ഡിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും അത് ഇപ്പോള്‍ മാധ്യമങ്ങളോട് വിശദീകരിക്കുവാന്‍ പരിമിതിയുണ്ടെന്നും
ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) അനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: