കുമളി : ഇടുക്കിയെ ഘട്ടം ഘട്ടമായി സ്വന്തമാക്കാന്‍ തമിഴ്നാട് പരിശ്രമിക്കുന്നതായി തദ്ദേശവാസികള്‍ക്ക് ആശങ്ക. കഴിഞ്ഞ ദിവസം ജില്ലയില്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കര്‍ഷക സംഘം പ്രവര്‍ത്തകര്‍ കമ്പംമെട്ട് അതിര്‍ത്തി ചെക്ക്പോസ്റ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അതേ ദിവസം തന്നെ കുമളിയിലും അതിര്‍ത്തി ചെക് പോസ്റ്റില്‍ ഇവര്‍ മാര്‍ച്ച് നടത്തി.
തേക്കടിയിലെ പുതിയ പാര്‍ക്കിംഗ് ഗ്രൗണ്ട് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജല സംഭരണ
പ്രദേശത്തായതിനാല്‍ മാറ്റി സ്ഥാപിക്കണം എന്നായിരുന്നു കുമളിയിലെ മാര്‍ച്ചില്‍ ഉയര്‍ന്ന മുദ്രാവാക്യം. ഈ സ്ഥലം തങ്ങളുടെ പാട്ട ഭൂമിയാണെന്ന അവരുടെ വാദം ചെന്നൈ ഗ്രീന്‍ ട്രിബ്യുണല്‍ തള്ളിയതോടെയാണ് പുതിയ അവകാശവാദവുമായി സമരത്തിനിറങ്ങിയത്. ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ തമിഴ് തോട്ടം തൊഴിലാളികള്‍ നിര്‍ണായക ജനസംഖ്യയാണ്. അണ്ണാ ഡിഎംകെ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതും ഇത്തരം ലക്ഷ്യം വച്ചാണെന്ന സംശയം ബലപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: