കടുത്തുരുത്തി: ഡിവെഎഫ്ഐ- സി.എസ്.ഡി.എസ് സംഘര്‍ഷത്തെ തുടര്‍ന്ന് മുളക്കുളം പഞ്ചായത്തില്‍ ജില്ലാ കളക്ടര്‍ സി.എ ലത നിരോധനാജ്ഞ പ്രഖ്യാപിച്ചു.പൊതുയോഗങ്ങള്‍ ചേരുന്നത്,നാല് പേരില്‍ കൂടുതല്‍ കൂടിനില്‍ക്കുന്നത്,പ്രതിക്ഷേധ മാര്‍ച്ച് നടത്തുന്നത് എന്നിവ പതിനാല് ദിവസത്തേക്ക് നിരോധിച്ച് കൊണ്ടാണ് ജില്ലാ കള്കടര്‍ വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജില്ലാ പോലീസ് സുപ്രണ്ട് എന്‍.രാമചന്ദ്രന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനജ്ഞയ്ക്ക് കളക്ടര്‍ ഉത്തരവിട്ടത്. സംഘര്‍ഷ സാദ്ധ്യതയുളള പെരുവ,അവര്‍മ്മ,കൂട്ടാനിയ്ക്കല് കോളനി എന്നിവടങ്ങിലും വെളളിയാഴ്ച യാതെരു പൊതുപാരിപാടികളും നടത്തരുതെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 7ന് കുട്ടാനിയ്ക്കല് കോളനിയില്‍വെച്ച് സിഎസ്ഡിഎസ് പ്രവര്‍ത്തകന്റെ കാര്‍ യുവാവിനെ തട്ടിയതാണ് പ്രശ്നത്തിന് ആരംഭം.തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഡിഎസ്ഡിഎസ് പ്രവര്‍ത്തകരും തമ്മില്‍ വക്കോറ്റവും അടിപിടിയും ഉണ്ടായി. സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കും പരിക്കേറ്റിരുന്നു. പ്രശ്നം പറഞ്ഞ് തീര്‍ക്കാനെത്തിയ സിഎസ്ഡിഎസ് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് വെല്ല്യാട്ടുക്കുഴി തമ്പിയുമായി ഡിവൈ എഫ്ഐ പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വീട്ടിലേക്ക് പോയ തമ്പിയെ പിന്തുടര്ന്നെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും കാര്‍ കത്തിച്ച് കളയുകയും ചെയ്യതു.സംഭവത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐയുടെ 4 പേരെയും സിഎസ്ഡിഎസിന്റെ 10 പേരെയും പോലീസ് റിമാന്‍ഡ് ചെയ്യതിരുന്നു.
സിഎസ്ഡിഎസ്-സിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെളളിയാഴ്ച പ്രത്യേകം പ്രതിക്ഷേധ യോഗങ്ങള്‍ സംഘടിപ്പാക്കാനിരിക്കെയാണ് ജില്ലാ മജിസ്ട്രസ്റ്റ് കൂടിയ കളക്ടര്‍ നിരോധനാജ്ഞയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: