തലശ്ശേരി: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്റില്‍ കഴിയുന്ന കൊട്ടിയൂരിലെ ഫാദര്‍ റോബിന് വടക്കുംചേരിയെ തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി 4 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. ഈമാസം 13 ന് ഉച്ചക്ക് ഒന്നര മണിയോടെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്നാണ് ജഡ്ജ് ശ്രീകല സുരേഷിന്റെ ഉത്തരവ്. കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യപ്രതിസ്ഥാനത്തുള്ള വൈദികനെ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണസംഘത്തലവനായ പേരാവൂര്‍ സിഐ എം.സുനില്‍ കുമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി.
കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയെ മാത്രമെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടുള്ളൂവെന്നും കുറ്റകൃത്യത്തില്‍ പങ്കാളിത്തമുള്ള മറ്റ് പ്രതികള്‍ ഒളിവിലാണെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.എം.ജെജോണ്സണ് കോടതിയെ ബോധിപ്പിച്ചു. ഇവരെ കണ്ടെത്താനും കൂടുതല്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കാനും മുഖ്യപ്രതിയായ റോബിന് വടക്കുംചേരിയെ കസ്റ്റഡിയില്‍ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
എന്നാല്‍ ഇതിനകം അറസ്റ്റു ചെയ്യപ്പെട്ട വൈദികനില്‍ നിന്നും ആവശ്യമായ വിവര ങ്ങള് പോലീസ് ശേഖരിച്ചുകഴിഞ്ഞിട്ടുണ്ടെന്നും ഇദ്ദേഹത്തിന്റെ ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക് എന്നിവ പോലീസ് കസ്റ്റഡിയിലുണ്ടെന്നും കോടതിയെ ബോധിപ്പിച്ച പ്രതിഭാഗം അഭിഭാഷകന് അഡ്വ.ജോണ്‍ ജോസഫ് പോലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തു.
വില കുറഞ്ഞ പ്രശസ്തിക്കുവേണ്ടിയാണ് പോലീസ് മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം ബോധിപ്പി ച്ചു. എന്നാല്‍ ഈ വാദങ്ങള്‍ പരിഗണിക്കാതെയാണ് ജഡ്ജ് പോലീസിന്റെ കസ്റ്റഡി അപേക്ഷ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: