ന്യൂദല്‍ഹി: ദല്‍ഹിയിലെ ഗുരുഗ്രാമിലെ മാരുതി വാഹന പ്ലാന്റില്‍ തൊഴിലാളികള്‍ നടത്തിയ ആക്രമണ കേസില്‍ 31 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയ ജില്ലാ കോടതി 117 പേരെ വെറുതെ വിട്ടു.
2012 ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം. തൊഴിലാളികള്‍ നടത്തിയ അക്രമത്തില്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജരായിരുന്ന അവനിഷ് കുമാര്‍ ദേവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 148 പേരെ അറസ്റ്റു ചെയ്തിരുന്നു.
2011 മുതല്‍ ട്രേഡ് യൂണിയനുണ്ടാക്കാന്‍ വേണ്ടിയുളള സമരത്തിലായിരുന്നു തൊഴിലാളികള്‍. അതിന്റെ തുടര്‍ച്ചയായായിരുന്നു അക്രമണമുണ്ടായത്. അതേ വര്‍ഷം മൂന്നു തവണ പ്ലാന്റില്‍ സമരം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: