മുംബൈ: വനിതാ ജീവനക്കാരുടെ ശമ്പളത്തോടെയുള്ള പ്രസവാവധി ആറുമാസമാക്കുന്നത് ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ആശ്വാസമാകും.
പലഗുണങ്ങളാണ് ലഭിക്കുന്നത്.
1 ശിശുവിന്റേയും അമ്മയുടേയും ആരോഗ്യത്തിന് കൂടുതല്‍ പരിചരണം ലഭിക്കും. 2 തൊഴില്‍മേഖലയിലെ സ്ത്രീ പങ്കാളിത്തം കൂടുതല്‍ വളര്‍ത്തിയെടുക്കാനും സഹായിക്കും.
3 വനിതാ ജീവനക്കാര്‍ക്ക് ആദ്യത്തെ രണ്ട് പ്രസവത്തിന് ശമ്പളത്തോടെയുള്ള പ്രസവാവധി 26 ആഴ്ച്ച ലഭിക്കും. നിലവില്‍ 12 ആഴ്ച്ചയാണ് പ്രസവാവധി.
4 മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ച്ച മാത്രമേ ലഭിക്കൂ.
5 കുട്ടികള്‍ക്ക് ആറ് മാസം വരെ മുടക്കമില്ലാതെ മുലപ്പാല്‍ നല്കാന് സാധിക്കും. അത് കുട്ടിയുടെ പിന്നീടുള്ള വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായകമാവും. പ്രസവത്തിനുശേഷമുള്ള അമ്മയുടെ ആരോഗ്യ സംരക്ഷണത്തിനും ഇത് സഹായകമാവും
6 ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നവര്‍ക്കും, ദത്തെടുക്കുന്ന അമ്മമാര്‍ക്കും ആദ്യമായി മൂന്നു മാസത്തെ അവധി നല്‍കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.
7 50 ജീവനക്കാരോ അല്ലെങ്കില്‍ 30 വനിതാ തൊഴിലാളികളോ ഉള്ള സ്ഥാപനങ്ങള്‍ പുതിയതായി അമ്മയാവുന്നവര്‍ക്ക് വീട്ടില്‍ നിന്നു ജോലി ചെയ്യാനുള്ള സംവിധാനമോ അല്ലെങ്കില്‍ സ്ഥാപനത്തില്‍ ക്രഷ് സംവിധാനമോ ഏര്‍പ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: