ജനീവ: മോചനത്തിന് മുമ്പ് താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി ലാഹോറില്‍ നിന്നും കഴിഞ്ഞ ജനവരിയില്‍ കാണാതായ പാക്കിസ്ഥാനി ബ്ലോഗറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഹമ്മദ് വഖ്വാസ് ഗോറായ.
എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുള്ള പീഡനമായിരുന്നു അനുഭവിക്കേണ്ടി വന്നത്. തന്റെ ചെവി തകര്‍ന്നു, ഞെരമ്പുകള്‍ ഇപ്പോഴും തകരാറിലാണ്. മാംസപേശികളും തകര്‍ന്നു. ഒരു വശം അനക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പതിറ്റാണ്ടായി ഗോറായ നെതര്‍ലാന്‍ഡ്സിലാണ് ജീവിക്കുന്നത്. ബ്ലോഗിലൂടെയുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാക്കിസ്ഥാന് മതനിന്ദക്ക് കേസെടുത്തിരുന്നു. മതമൗലികവാദികള്‍ ഫേയ്സ്ബുക്കിലൂടെ പ്രചാരണം നടത്തുമ്പോള്‍ അവര്‍ക്കെതിരെ ഒന്നും ചെയ്യാറില്ല. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും കുടുംബത്തെയും ഇസ്ലാമിക ഭീകരവാദികളും വിവിധ നിയമ ഏജന്‍സികളും ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
പ്രൊഫ. സല്മാന് ഹൈദര്‍ ഉള്‍പ്പടെയുള്ള അഞ്ച് ബ്ലോഗര്‍മാരെ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതായിരുന്നു. വ്യാപകമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇവര്‍ പിന്നീട് മോചിതരായിരുന്നു. ദക്ഷിണേഷ്യയിലെ ബ്ലോഗര്‍മാര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ ഇസ്ലാമിക ഭീകരരും സൈന്യവും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: